Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Apr 7, 2010

പേഷാവറിന്റെ ജാലികപ്പഴുതിലൂടെ

സാനിയാ മിര്‍സ ഒരു പാകിസ്ഥാനിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങള്‍ക്കും തീവ്രവാദികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമായിരിക്കുകയാണ്. താക്കറെമാരും മാധ്യമപ്രഭുക്കളും ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ വിരോധത്തില്‍ വിളവെടുപ്പു നടത്തുമ്പോള്‍ ആ രാജ്യത്തിലേക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ യാത്രകള്‍ ഓര്‍ത്തെടുക്കുകയാണ് എ റശീദുദ്ദീന്‍
ലാഹോറില്‍ നിന്നും പേഷാവറിലേക്കുള്ള യാത്ര. ഇന്ത്യയെ കുറിച്ച് അഹങ്കാരം തോന്നിപ്പോയ ചില സ്വകാര്യ നിമിഷങ്ങളുടെ ഇന്നും ഒളിമങ്ങാത്ത എന്റെ ഓര്‍മകളാണത്. സുരക്ഷാചിട്ടവട്ടങ്ങളും, വാഹനസൗകര്യവും കൊണ്ട് പാകിസ്ഥാനികള്‍ നമ്മളെ അതിശയിപ്പിച്ചിരുന്നു. അന്നാട്ടിലെ റോഡുകളുടെ നിലവാരവും കൊതിപ്പിക്കുന്നതായിരുന്നു. ഇത്ര മണിക്ക് പുറപ്പെടുമെന്നും, ഇന്ന സമയത്ത് എത്തിച്ചേരുമെന്നും പറഞ്ഞാല്‍ കടുകിട പിഴയ്ക്കാത്ത സമയക്രമം. പട്ടാളഭരണത്തിന് അങ്ങിനെ ചില വശങ്ങള്‍ കൂടിയുണ്ട്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ കാലത്തെ കുറിച്ചും കഥകള്‍ വേണ്ടുവോളമില്ലെ? തത്വത്തില്‍ അതു തന്നെയായിരുന്നു പട്ടാളഭരണവും. അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ അന്നാട്ടിലെ ജനാധിപത്യത്തെ അപേക്ഷിച്ച് മുഷര്‍റഫിനും കൂട്ടര്‍ക്കും എടുത്തുപറയാവുന്ന പലതും ചെയ്യാനായി. വെള്ളവും വെളിച്ചവും റോഡും വിദ്യാലയങ്ങളും പാകിസ്ഥാനിലെ മിക്ക ഗ്രാമങ്ങളിലുമെത്തി. പാകിസ്ഥാന്റെ ഉള്‍പ്രദേശങ്ങളുടെ ഈ പ്രത്യേകത അടുത്തു കാണാന്‍ എനിക്ക് ആദ്യം അവസരമുണ്ടായത് 2005ലാണ്. ഭൂകമ്പം റിപോര്‍ട്ട് ചെയ്യാന്‍ പോയ നാളുകളില്‍. ഇസ്ലാമാബാദില്‍ നിന്നും മുസഫറാബാദിലേക്കുള്ള മലമ്പാതകളിലൂടെ 'പഠാണി' ഡ്രൈവര്‍മാരുടെ കൂടെ വീശിയൊടിഞ്ഞു കയറി പോകുമ്പോള്‍ കപ്പലിന്റെ മുകള്‍തട്ടിലിരിക്കുന്ന ലഘവത്വമാണ് അനുഭവപ്പെടുക. മലപ്പുറത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കെളച്ചു വിടാന്‍' പറ്റിയ റോഡുകളായിരുന്നു അത്. ബട്ഗ്രാമിലും മാന്‍സേരയിലും, ബാലക്കോട്ടിലുമൊക്കെ കുഗ്രാമങ്ങളില്‍ പോലും നല്ല വൈദ്യുതി വെളിച്ചം. നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഊളിയിട്ടുപോയ ആ രാത്രികാല യാത്രകളുടെ ഓര്‍മകള്‍ക്ക് ഒരു കൊള്ളിയാന്റെ നഭസ്.

ബേനസീര്‍ ഭുട്ടോ കൊല്ലപ്പെട്ടപ്പോഴാണ്‌ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരിക്കല്‍ കൂടി പാകിസ്‌ഥാന്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടായത്‌. പേഷാവറില്‍ പോകണമെന്ന്‌ മുമ്പത്തെ തവണ നടക്കാതെ പോയ ആഗ്രഹം അക്കുറി സാധിച്ചു. ബേനസീറിന്‍െറ മരണമാണ്‌ പാകിസ്‌ഥാനില്‍ പര്‍വേസ്‌ മുഷര്‍റഫിന്‍െറ പതനത്തിന്‌ തുടക്കമിടുന്നത്‌. തെരുവുകളിലെ ബോംബുസ്‌ഫോടനങ്ങള്‍ തീവ്രവാദികളുടെ ഉത്സവമായി മാറിയ ആസിഫ്‌ സര്‍ദാരി ഭരണകാലം അന്ന് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. പേഷാവര്‍ നഗരത്തിന്‌ ഏഴു മണിവരെയെങ്കിലും അന്ന്‌ `ജീവനു'ണ്ടായിരുന്നു. ഇപ്പോഴൊരു പക്ഷേ അവിടെ നട്ടുച്ചക്കു പോലും മനുഷ്യന്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നുണ്ടാവണം. ഡ്യൂറന്‍റ്‌ ലൈനിന്‍െറ ഇരുവശത്തും വിളയാടുന്ന താലിബാന്‍ തെമ്മാടികളെ കുറിച്ച്‌ ഒരു സീരീസ്‌; അതിര്‍ത്തി ഗാന്‌ധി ഖാന്‍ അബ്‌ദുല്‍ ഗഫാര്‍ ഖാന്‍െറ ചര്‍സദ്ദയിലെ വീട്ടില്‍ ഒരു സന്ദര്‍ശനം; `ചരസ്‌ കി ഗലി'യില്‍ പോയി മൂക്കുമുട്ടെ കറാഹി ഖോശ്‌ത്‌; ഒത്താല്‍ സൂഫികളോടൊപ്പം ഒരു സംഗീത നിശ - അതിരുവിട്ട ആഗ്രഹങ്ങളായിരുന്നു ഇവയെല്ലാം. ആതിഥേയനായ സുബൈര്‍ അഹമ്മദ്‌ പരിഹസിക്കാന്‍ തുടങ്ങി. പേഷാവറിലെത്തുന്നതുവരെ എനിക്ക്‌ അസ്സല്‍ വട്ടായിരിക്കണം. കിസ്സാകഹാനി ചൗക്കിനെ കുറിച്ചും ബാലാഹിസ്സാര്‍ കോട്ടയെ കുറിച്ചും വായിച്ചറിഞ്ഞ, സുന്ദരികള്‍ പര്‍ദ്ദക്കുള്ളിലൂടെ വെള്ളാരങ്കണ്ണെറിയുന്ന, എന്നോ വരുന്ന അതിഥിക്കു വേണ്ടി അറുക്കാനായി വീട്ടിനു മുമ്പില്‍ നിത്യവും ആടിനെ കെട്ടിയിടുന്ന, ആതിഥ്യം നിരസിച്ചാല്‍ തോക്കുകൊണ്ട്‌ ഉപചാരമര്യാദ പഠിപ്പിക്കുന്ന പത്താന്‍മാരുടെ പേഷാവര്‍ നഗരം ചത്തുപോയിരുന്നു.
പേഷാവറില്‍ നിന്ന്‌ സുദീര്‍ഘവും അപകടകരവുമായ യാത്ര കഴിഞ്ഞെത്തുന്ന ചര്‍സദ്ദയില്‍ അതിര്‍ത്തി ഗാന്‌ധിയുടെ വീട്ടിനു പുറത്തെ `ഹുജുറ'യില്‍ കാത്തിരുന്നു മുഷിഞ്ഞതല്ലാതെ ഇന്ത്യയില്‍ നിന്നെത്തിയ അതിഥിയെ കാണാന്‍ ആരും വന്നില്ല. ഗഫാര്‍ഖാന്‍െറ ചെറുമകന്‍ അസ്‌ഫന്ദിയാര്‍ വലിഖാനെ ഫോണില്‍ വിളിച്ച്‌ അനുവാദം തേടിയിരുന്നുവെങ്കിലും യാദൃശ്‌ചികമായി വന്ന രാഷ്‌ട്രീയ തിരക്കുകള്‍ക്കിടയില്‍ പെട്ട്‌ അദ്ദേഹത്തിന്‌ കറാച്ചിയിലേക്കു പോവേണ്ടി വന്നു. രാഷ്‌ട്രീയത്തില്‍ രംഗപ്രവേശം ചെയ്‌ത അദ്ദേഹത്തിന്‍െറ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും `വിശ്രമ'ത്തിലായിരുന്നു. ഡസന്‍ കണക്കിന്‌ അതിഥികളെ സ്വീകരിക്കാന്‍ കഴിയുന്ന ഹുജുറയില്‍ പത്താന്‍കാരുടെ ആതിഥേയ മര്യാദകളൊന്നും കാണാനുണ്ടായിരുന്നില്ല. `ചിമി കമാ മഹ്‌വി സവെന്താ സണാ ലേലാദാ' എന്ന വരികള്‍ അര്‍ധനഗ്‌നയായ ഒരു സ്‌ത്രീയുടെ ചിത്രത്തോടൊപ്പം ചുവരില്‍ തൂക്കിയിട്ടത്‌ കാണാം. വലിഖാന്‍ കുഞ്ഞായിരിക്കവെ മരിച്ചു പോയ അവരുടെ അമ്മയുടെ ഓര്‍മ്മയാണിതെന്ന്‌ വേലക്കാരന്‍ പറഞ്ഞുതന്നു. പുഷ്‌തുവും ഉറുദുവും കൂടിക്കലര്‍ന്ന വാക്കുകളില്‍ അയാള്‍ വിശദീകരിച്ച അര്‍ഥം സ്‌ത്രീത്വത്തിന്‍െറ സാര്‍വ്വലൗകികതയെ കുറിച്ച എന്തോ ഫിലോസഫിയായിരുന്നു. എനിക്കത്‌ ശരിക്കും മനസ്സിലായില്ല.

എഫ്‌എം ചാനലുകളിലൂടെ മുല്ലമാര്‍ നാടുഭരിക്കുന്ന, തോക്കുകള്‍ പച്ചമല്‍സ്യം കണക്കെ മാര്‍ക്കറ്റില്‍ പരസ്യമായി വില്‍പ്പനക്കു വച്ചിരുന്ന, അരാജകത്വത്തിന്‌ അന്തര്‍ദേശീയ സ്‌പോണ്‍സര്‍മാരെ ലഭിക്കുന്ന വലിയൊരു പ്രഹേളികയാണ്‌ ഇപ്പോഴത്തെ പേഷാവര്‍. പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍, പ്രത്യേകിച്ചും ഇംഗ്‌ളീഷ്‌ മീഡിയങ്ങളില്‍, നിരന്തരമായി ബോംബുകള്‍ പൊട്ടി. സ്‌ത്രീകളുടെ പൊതുജീവിതത്തിന്‌ താലിബാന്‍െറ നിരോധനാജ്‌ഞ. സിനിമാ തിയേറ്ററുകള്‍ അടഞ്ഞു പോയിരുന്നു. സൂഫികളുടെ ഗലികളിലെ മഹ്‌ഫിലുകളില്‍ ഹാര്‍മോണിയങ്ങള്‍ക്ക്‌ കാറ്റു പടരുന്നുണ്ടായിരുന്നില്ല. സിരകളിലെ ചരസ്സും ഉലകളുടെ സംഗീതവും പകരുന്ന എല്ലാതരം ലഹരികളും ഖൈബറിലെയും കാബൂളിലെയും മുല്ലമാര്‍ നിയമം പ്രഖ്യാപിച്ച്‌ നിരോധിച്ചിരുന്നു. ചരസ്‌ കീ ഗലിയില്‍ അറുത്തുതൂക്കുന്ന ആടുകളുടെ എണ്ണം പ്രതിദിനം ഒന്നോ രണ്ടോ ആയി ചുരുങ്ങി. അഞ്ച്‌ മണി കഴിയുന്നതോടെ തന്നെ നഗരം ശൂന്യതയിലേക്ക്‌ കൂപ്പുകുത്താനാരംഭിച്ചു. ഒറ്റക്കിറങ്ങാന്‍ ആണുങ്ങള്‍ പോലും ഭയപ്പെടുന്ന ഭീകരത. നഗരത്തില്‍ അല്‍പ്പസമയം തപ്പിത്തടഞ്ഞു നിന്നാല്‍ ഏതൊരാളും അപകടത്തില്‍ പെട്ടതുതന്നെ. തണുപ്പില്‍ ചുരുണ്ടുമടങ്ങി നടക്കുന്നതു പോലെ തോന്നിക്കുന്ന ചത്‌റാവല്‍ തൊപ്പിക്കാരില്‍ നിന്ന്‌ കമ്പളത്തിനിടയിലെ എകെ.47ഉം വലിച്ചൂരി ഫിദായീനുകള്‍ നടന്നെത്തുമായിരുന്നു. സ്‌ത്രീകളുടെ കിളിയൊച്ചകള്‍ നിലച്ച, ഏതോ പടുകൂറ്റന്‍ ലേബര്‍ ക്യാമ്പുപോലെ തോന്നിച്ച നഗരം. വടക്കന്‍ പ്രവിശ്യകള്‍ ഒഴികെയുള്ള പാകിസ്‌ഥാന്‍െറ ചിത്രം ഇതായിരുന്നില്ല. കടുംവര്‍ണങ്ങളിലുളള ചാദറുകളും വളകളും ചുറ്റി, `ലംബീ ജുദായി' പാടാനിരിക്കുന്ന രേഷ്‌മയെ ആണ്‌ അലസഗമനം നടത്തുന്ന പഞ്ചാബി സുന്ദരികള്‍ ഓര്‍മ്മിപ്പിക്കുക. `ഒതുക്ക'മില്ലാത്ത പഞ്ചാബി പെണ്ണുങ്ങളെ കൊണ്ട്‌ നിറഞ്ഞ ലാഹോര്‍ മാര്‍ക്കറ്റുകളും മുടിയഴിച്ചിട്ട്‌ ദ്രുതതാളങ്ങളില്‍ തലയറഞ്ഞു പാടുന്ന ആബിദാ പര്‍വീന്‍െറ ഹൈദരാബാദും, ചുണ്ടു ചുവപ്പിച്ച കൊച്ചമ്മമാര്‍ മദാലസരായി സമയം കൊല്ലാനിറങ്ങുന്ന ഇസ്‌ലാമാബാദും പേഷാവറിലെത്തുന്നവരുടെ പകല്‍കിനാവുകളായി മാറുന്നു. ആ നഗരങ്ങളൊന്നും പാകിസ്‌ഥാനിലേ ആയിരുന്നില്ലെന്ന്‌ തോന്നിപ്പോകും.
മുഖാവരണമണിയാത്ത സത്യങ്ങള്‍
സുരക്ഷിതത്വം ഭയന്ന്‌ ആളുകള്‍ യാത്ര ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന ഈ നഗരത്തിലേക്ക്‌ ദല്‍ഹിയിലെ പാക്‌ ഹൈക്കമീഷന്‍ എനിക്ക്‌ വിസ നല്‍കിയതു തന്നെ അല്‍ഭുതമായിട്ടു തോന്നി. പക്ഷെ `ദയേവൂ എക്‌സ്‌പ്രസ്‌' അവലംബിക്കാവുന്ന യാത്രമാധ്യമായിരുന്നു. വഴിയിലൊരിടത്തും ആളെ എടുക്കാതെയും സുരക്ഷാ സൈനികരുടെ കാവലുള്ള പ്രത്യേക മതില്‍ക്കെട്ടുകള്‍ക്കകത്ത്‌ മാത്രം വിശ്രമത്തിന്‌ നിര്‍ത്തിയുമുള്ള പാകിസ്‌ഥാന്‍കാരുടെ `ബസ്സുവിമാനം'. രാത്രി എട്ടുമണിയോടെയാണ്‌ എക്‌സ്‌പ്രസ്‌ ലാഹോറിലെ അഡ്ഡയില്‍ നിന്നു പുറപ്പെട്ടത്‌. ഓരോ യാത്രക്കാരനും അകത്തു കയറുന്നത്‌ പൂര്‍ണമായ സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രം. യാത്ര ആരംഭിക്കുന്നതിനു മുമ്പെ പാകിസ്‌ഥാന്‍ പൊലീസ്‌ ഓരോ സീറ്റിലും വന്ന്‌ യാത്രക്കാരുടെ മുഖങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ നഗരാതിര്‍ത്തിയിലും ഈ ഫോട്ടോയെടുപ്പ്‌ ആവര്‍ത്തിക്കുന്നുണ്ട്‌. ക്യാമറ, ലാപ്‌ടോപ്‌ മുതലായവ ഒഴികെ മറ്റ്‌ ലഗേജുകള്‍ സീറ്റില്‍ അനുവദിക്കുന്നില്ല. എക്‌സ്‌റേ മെഷീനില്‍ ഇട്ടതിനു ശേഷം അവ നേരെ ബസിന്‍െറ കീഴ്‌ഭാഗത്തെ ലോക്കറുകളിലേക്ക്‌ എടുത്തുമാറ്റും. വിമാനത്തിലെ പോലെ ലഗേജുകള്‍ക്ക്‌ `ടാഗ്‌' കെട്ടി `കൗണ്ടര്‍ഫോയില്‍' തിരികെയേല്‍പ്പിക്കും. ബസ്‌ പുറപ്പെടുന്നതുവരെ നിങ്ങള്‍ക്ക്‌ ലോഞ്ചില്‍ വിശ്രമിക്കാം. വിദേശനിര്‍മ്മിത എയര്‍കണ്ടീഷന്‍ഷഡ്‌ ബസുകളാണിത്‌. പാകിസ്‌ഥാനിക്ക്‌ നമ്മളെ പോലെ സ്വന്തമായി ടാറ്റയും അശോക്‌ ലൈലാന്‍ഡുമൊന്നുമില്ല. അവരുടെ റോഡിലൂടെ മേഴ്‌സിഡസ്‌ ബെന്‍സും മാര്‍ക്കോപോളോയും ദയേവുവും വോള്‍വോയുമൊക്കെയാണ്‌ ചീറിപ്പായുന്നത്‌. സീറ്റിനടിയില്‍ നിന്ന്‌ ഒരു കുഷ്യന്‍ മുന്നോട്ടു വലിച്ചിട്ടാല്‍ വിമാനത്തിലെ ബിസിനസ്‌ ക്ലാസില്‍ കാലു നീട്ടിവയ്ക്കുന്ന സൗകര്യത്തോടെ കിടന്നുറങ്ങാം. ചായയും ലഘു പാനീയവുമൊക്കെ റ്റിക്കറ്റ്‌ ചാര്‍ജില്‍ ഉള്‍പ്പെടും. സുബൈദ എന്ന അതീവസുന്ദരിയായ ഒരു പഞ്ചാബി യുവതിയാണ്‌ `ബസ്‌ ഹോസ്‌റ്റസ്‌'. ഡ്രൈവറെ അവള്‍ പരിചയപ്പെടുത്തിയത്‌ `ക്യാപ്‌റ്റന്‍' മന്‍സൂര്‍ അഹമ്മദ്‌ ഖാന്‍ എന്നാണ്‌. തലയില്‍ സവിശേഷമായ ഒരു തൊപ്പിവെച്ച, നിറയെ ബട്ടനുകളും ബക്കിളുകളുമുള്ള കോട്ട്‌ ധരിച്ച മന്‍സൂര്‍ അഹമ്മദ്‌ ഖാന്‍െറ `എടുപ്പ്‌' പൈലറ്റിനേക്കാള്‍ ഒട്ടും മോശമായിരുന്നില്ല. ശരിക്കും `കപ്‌ത്താന്‍' തന്നെ!
ദൈവമേ ഈ വാഹനത്തെ മനുഷ്യന്‌ അധീനപ്പെടുത്തിത്തന്ന നീയാണ്‌ മഹാന്‍' എന്ന പ്രാര്‍ത്ഥനയോടെ ബസ്‌ മുന്നോട്ടുരുണ്ടു. തങ്ങളുടേത്‌ `ഇസ്‌ലാമിക രാജ്യ'മാണെന്ന ഒരുതരം ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്‌. ബസ്‌ ഹോസ്‌റ്റസാണ്‌ പ്രാര്‍ത്ഥന ചൊല്ലിത്തരുന്നത്‌. ബഹളം ഒന്നടങ്ങിയപ്പോഴേക്കും നഗരാതിര്‍ത്തി പിന്നിടാറായി. ഇനിയങ്ങോട്ട്‌ കോണ്‍ക്രീറ്റില്‍ പണിത നാലുവരിപ്പാതയാണ്‌. റേഡിയല്‍ ടയറിന്‍െറ നനുത്ത ശബ്‌ദം മാത്രമുണ്ട്‌ കൂട്ടിന്‌. ബസിലെ ടിവിയില്‍ ഏതോ പാകിസ്‌ഥാന്‍ സിനിമയുടെ തുടക്കം. ഓരോ യാത്രക്കാരനും സുബൈദ ഇയര്‍ഫോണ്‍ കൊണ്ടുത്തന്നു. സിനിമയുടെ ഒച്ചയും ബഹളവും അടിച്ചേല്‍പ്പിക്കാത്ത ആ രീതിയിലും ചില സൂക്ഷ്‌മതകളുണ്ട്‌. പാക്‌ സൂപ്പര്‍സ്‌റ്റാര്‍ നായകനായ ഷാന്‍ ആണ്‌ അഭിനയിക്കുന്നത്‌. കഷ്‌ടിച്ച്‌ പത്തു മിനിറ്റ്‌ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ. അസഹനീയമെന്ന്‌ എനിക്കു മാത്രമല്ല തോന്നിയത്‌. തൊട്ടുമുമ്പിലെ സീറ്റിലിരുന്ന രണ്ട്‌ പര്‍ദ്ദാ ധാരിണികളിലൊരാള്‍ സുബൈദയെ വിളിക്കാനുള്ള ബട്ടന്‍ അമര്‍ത്തി. അവരുടെ മുഖത്ത്‌ കണ്ണുകളുണ്ടെന്നതിന്‌ തെളിവ്‌ രണ്ട്‌ ജാലികകള്‍ മാത്രം. ബുര്‍ഖയുടെ തനി പാരമ്പര്യരൂപം. ഒരു ബഹളത്തിന്‌ തയാറെടുത്തു നില്‍ക്കുന്ന അവരുടെ സംഭാഷണം ഞാന്‍ മനസ്സില്‍ പ്രതീക്ഷിച്ചു. തങ്ങള്‍ക്കിഷ്‌ടമല്ലെങ്കില്‍ ആരും സിനിമ കാണേണ്ട എന്നതായിരിക്കണം അവര്‍ പറയാന്‍ പോകുന്നത്‌. `തുമാരെ ബസ്‌ മേം ഹിന്ദുസ്‌ഥാന്‍ കാ കോയി മൂവി നഹീം ഹൈക്യാ' അവരുടെ പതിഞ്ഞ ചോദ്യം. ഇന്ത്യയുടെ സിനിമകള്‍ ഒന്നുമില്ലേയെന്ന്‌! തൊട്ടുപിന്നിലായിരുന്നതു കൊണ്ട്‌ എനിക്കത്‌ വ്യക്‌തമായി കേള്‍ക്കാമായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. പാകിസ്‌ഥാന്‍െറ ഈ അറുബോറന്‍ സിനിമക്കു പകരം ഇന്ത്യയുടെ സിനിമ കാണിക്കണമെന്നാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. പര്‍ദയെ കുറിച്ച്‌, വിശിഷ്യ പേഷാവറിലേക്കു പോകുന്ന ബസിലെ യാത്രക്കാരിയായ അവരുടെ ആ നിര്‍ബന്‌ധിതമായ വേഷത്തെ കുറിച്ച്‌ എനിക്ക്‌ സഹതാപം തോന്നി. അല്‍പ്പസമയം കൊണ്ടുതന്നെ വേറെയും സീറ്റുകളില്‍ നിന്ന്‌ ഉച്ചത്തില്‍ ഇതേ ആവശ്യമുയരാന്‍ തുടങ്ങി. പെട്ടെന്നുതന്നെ റ്റിവി സ്ക്രീനില്‍ നിന്നും ഷാന്‍ അപ്രത്യക്ഷനായി. 'ദില്‍വാലെ ദുല്‍ഹനിയാ ലേജായേംഗെ...' കാജോളും ഷാരൂഖ്‌ ഖാനും അടിച്ചുപൊളിച്ച ബോളിവുഡിന്‍െറ സൂപ്പര്‍ഹിറ്റ്‌ സിനിമ. പേഷാവര്‍ നഗരം പക്ഷെ പുതിയൊരു ലോകമായിരുന്നു. അവിടത്തെ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ സിനിമകളുടെയെന്നല്ല പാട്ടുകളുടെ സിഡികള്‍ പോലും കിട്ടാനുണ്ടായിരുന്നില്ല. വീട്ടിനു മുകളില്‍ റ്റെലിവിഷന്‍ ആന്‍റിനകള്‍ സ്‌ഥാപിക്കണമെങ്കില്‍ പോലും അവര്‍ക്ക്‌ താലിബാനെ ഭയപ്പെടണമായിരുന്നു.
`കബായിലീ ഇലാഖ'കള്‍ക്കു പുറത്തെ ജനങ്ങളുടെ കാര്യം ഇതായിരുന്നില്ല. ഇന്ത്യയിലെ സിനിമാതാരങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും സിന്‌ധിലെയും പഞ്ചാബിലെയും സ്വന്തം വീട്ടിലെ കുട്ടികളെ പോലെ സ്വീകാര്യത ലഭിക്കുന്നുണ്ടായിരുന്നു. പാകിസ്‌ഥാനിലെ ആഴ്‌ചച്ചന്തകളില്‍ റാണി മുഖര്‍ജിയും ഐശ്വര്യറായിയും പ്രീതിയും സോനാലിയും കരീനയും മനീഷയുമൊക്കെ എല്ലായിടത്തും തൂങ്ങിക്കിടന്നു. പുരുഷന്‍മാരായ മിക്ക ബോളിവുഡ്‌ നടന്‍മാരുടെയും മുഴുകായ കളര്‍ ചിത്രങ്ങള്‍ കിട്ടാനുണ്ടായിരുന്നു. സ്വീകരണമുറിയില്‍ തൂക്കിയിടാനായി ജനങ്ങള്‍ വിലകൊടുത്തു വാങ്ങുന്നവരുടെ കൂട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു മുമ്പില്‍. ഭുട്ടോ കുടുംബത്തിന്‍െറ കബറുകള്‍ സ്‌ഥിതി ചെയ്യുന്ന ലാര്‍ഖാനയില്‍ നിന്ന്‌ മോഹന്‍ജദാരോവിലേക്കുള്ള വഴിയില്‍ കണ്ട ചെറിയൊരു അങ്ങാടിയില്‍ വണ്ടി നിര്‍ത്തി വെറുതെ ഗ്രാമീണരോടു സംസാരിച്ചു. ഇന്ത്യയിലെ സിനിമകളെ കുറിച്ചും ക്രിക്കറ്റിനെ കുറിച്ചും. ക്രിക്കറ്റിന്‍െറ കാര്യത്തില്‍ ഒരു പൊടിപോലും അവര്‍ വിട്ടുതരാന്‍ ഒരുക്കമുണ്ടായിരുന്നില്ല. ശുഐബ്‌ അഖ്‌തറിനോളം പോന്ന ഒരു ബൗളര്‍ ലോകത്ത്‌ എവിടെയുമില്ലെന്ന്‌ അവര്‍ വാതുവച്ചു. പക്ഷെ സിനിമയുടെ കാര്യത്തില്‍ അവര്‍ ബോളിവുഡിനു മുമ്പില്‍ സുല്ലിട്ടു. `ഇതര്‍ കാ സബ്‌ ബേകാര്‍ ഹൈ. വോ സബ്‌ തുമാരാ വഹാം അഛാ ബന്‍താ ഹൈ'. തങ്ങളുടെ സംഗീതത്തെ കുറിച്ച്‌ അവര്‍ മേനി പറഞ്ഞു. റാഹത്ത്‌ ഫത്തേ അലി ഖാനും ശഫാഖത്തും ഇന്ത്യയില്‍ നേടുന്ന സ്വീകാര്യത പാകിസ്‌ഥാനില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമകള്‍ തിയേറ്ററുകളില്‍ കാണിക്കണമെന്ന ആവശ്യത്തെ കുറിച്ച്‌ പാക്‌ ഭരണകൂടം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതും ഇതേ കാലത്താണ്‌. ആദ്യത്തെ ഇന്ത്യാ പാക്‌ യുദ്ധത്തിനു ശേഷം 1965ലാണ്‌ പാകിസ്‌ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്‌. പക്ഷെ പാക്‌ മാര്‍ക്കറ്റുകളില്‍ ബോളിവുഡിലെ ഏത്‌ സിനിമയുടെയും സിഡികള്‍ യഥേഷ്‌ടം കിട്ടാനുണ്ടായിരുന്നു. വല്ലപ്പോഴുമൊക്കെ തട്ടിയും തടഞ്ഞുമെത്തുന്ന ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ ലാഹോറിലെ സോസോ വേള്‍ഡ്‌, നിഷാത്ത്‌ തുടങ്ങിയ തിയേറ്ററുകളില്‍ ജനങ്ങള്‍ തിക്കിത്തിരക്കി. ലാഹോറിലെ പഴയ നഗരിയില്‍ ഇതെ കുറിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി പാകിസ്‌ഥാനിലെ പത്രങ്ങളില്‍ കണ്ടു. പാക്‌, അഫ്‌ഗാന്‍ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ശബ്ബിസ്‌ഥാന്‍, ഓഡിയോണ്‍ തിയേറ്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ വാഗ്വാദങ്ങള്‍.
ശാശരിക്കാരന്‍െറ സത്യസന്‌ധത
ഇന്ത്യയെന്നാല്‍ അവര്‍ക്ക്‌ വികസനത്തിന്‍െറയും സംസ്‌കാരത്തിന്‍െറയും പ്രതീകമായിരുന്നു. ലാഹോറിലെ മാര്‍ക്കറ്റുകളില്‍ `ഇന്ത്യ'യില്‍ നിന്നും വന്ന ചരക്കുകള്‍ക്കായിരുന്നു പ്രിയം. ഗോല്‍കപ്പയും കുല്‍ഫിയും ദില്ലിയുടെ പേരില്‍ വില്‍ക്കുമ്പോഴായിരുന്നു ആവശ്യക്കാര്‍ കൂടുതലെത്തിയത്‌. ദില്ലിയിലേക്കും അമൃത്‌സറിലേക്കുമുള്ള ദൂരം എഴുതിവച്ച ലാഹോറിലെ നാഴികക്കല്ലുകള്‍ ഇന്നും പിഴുതെടുത്തിട്ടില്ല. ഭൂതകാലത്തിലേക്കുള്ള വഴിയടയാളമായി അവ നിലകൊള്ളുന്നു. അവിടത്തെ പഴയ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ പേരുകളിലുള്ള സ്‌മാരകങ്ങളുമൊക്കെ ഇപ്പോഴുമുണ്ട്‌. ലാഹോര്‍ എന്ന നഗരം പോലും രാമന്‍െറ മകനായ ലവന്‍െറ (ഉറുദുവില്‍ ലഹ്‌) പേരില്‍ നിന്നാണ്‌ രൂപം കൊണ്ടത്‌. തങ്ങളുടെ ഏതെങ്കിലുമൊരു പുണ്യവാളന്‍െറ പേരിലേക്ക്‌ അവര്‍ക്കും ഈ നഗരത്തെ ചേര്‍ത്തെഴുതാമായിരുന്നു. പക്ഷെ ബോംബെക്കും മദ്രാസിനും ബാംഗ്‌ളൂരിനും സംഭവിച്ച ദുരന്തം ലാഹോര്‍ ഇതുവരെ നേരിട്ടിട്ടില്ല. ലാഹോറില്‍ ഇപ്പോഴും ഒറ്റപ്പെട്ട ഏതാനും ഹിന്ദുക്കള്‍ താമസിക്കുന്നുണ്ട്‌. പക്ഷെ പൊതുജീവിതത്തില്‍ അവരുടെ സാന്നിധ്യമില്ല. ദില്ലിയിലെ പോലെ ഗംഗാറാം ഹോസ്‌പിറ്റല്‍ അതേ പേരില്‍ ലാഹോറിലുമുണ്ട്‌. ഗുലാബ്‌ ദേവി ഹോസ്‌പിറ്റല്‍, ജാന്‍ കി ദേവി ഹോസ്‌പിറ്റല്‍, ദയാല്‍സിംഗ്‌ കോളേജ്‌ എന്നിവയും. പഴയ പേരുകളാണ്‌ നിലനിര്‍ത്തുന്നത്‌. ലാഹോറിലെ പ്രശസ്‌തമായ മുഗള്‍ സ്‌മാരകമാണ്‌ ശാഹി കില. നമ്മുടെ ചെങ്കോട്ട തന്നെ. അതിന്‍െറ മതിലുകളില്‍ രാജാ രഞ്‌ജിത്‌ സിംഗിന്‍െറയും ചില ഹിന്ദുദൈവങ്ങളുടെയും ചിത്രങ്ങള്‍ മായ്‌ക്കാതെ ബാക്കിവച്ചിട്ടുണ്ട്‌. രഞ്‌ജിത്‌ സിംഗ്‌ ഇടക്കാലത്ത്‌ മുഗളന്‍മാരെ കീഴടക്കി ലാഹോര്‍ പിടിച്ചെടുത്തിരുന്നുവല്ലോ. എനിക്ക്‌ അത്‌ കണ്ടപ്പോള്‍ അതിശയമാണ്‌ തോന്നിയത്‌. രഞ്‌ജിത്‌ സിംഗിന്‍െറയും ഹിന്ദുദൈവങ്ങളുടെയും ചിത്രം മായ്‌ച്ചു കളയാന്‍ അവര്‍ക്ക്‌ ആരെയും ഭയക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഈ ചിത്രങ്ങള്‍ നിലനിര്‍ത്താനായിരുന്നു പാകിസ്‌ഥാനികള്‍ക്ക്‌ ഇഛാശക്‌തിയുടെ ആവശ്യമുണ്ടായിരുന്നത്‌. വാജ്പായി ലാഹോറിലേക്കു പോയപ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിച്ചതിന്‌ അറസ്‌റ്റിലായ റാശിദ്‌ ദാവൂദ്‌ എന്ന ചെറുപ്പക്കാരനെ ലാഹോര്‍ യൂനിവേഴ്‌സിറ്റിയില്‍ വച്ച പരിചയപ്പെട്ടു. വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ മതമൗലികവാദിയായിരുന്ന റാശിദ്‌ പക്ഷെ ഭൂതകാലവുമായി തികഞ്ഞ സൗഹാര്‍ദത്തിലായിരുന്നു. ബാല്‍ താക്കറെയെ ഏറ്റുപിടിക്കുന്ന ഇന്ത്യക്കാരന്‌ ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം വൈരാഗ്യത്തിന്‍െറ തുടര്‍ച്ചയാവുകയാണല്ലോ സംഭവിക്കുന്നത്‌.
ഇപ്പോള്‍ സാനിയാ മിര്‍സ ഷൊയബ് മാലിക്കിനെ കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന ഇപ്പോഴത്തെ ചൂടന്‍ വാര്‍ത്തയോട്‌ അന്നാട്ടുകാര്‍ എങ്ങിനെയാവും പ്രതികരിക്കുയ എന്നന്നത്‌ ഓര്‍ത്തുനോക്കാവുന്നതേ ഉള്ളൂ. അവര്‍ക്കത്‌ സ്വാഭാവികമായും ഉല്‍സവമായി മാറും. ദേശീയ പതാകാ വിവാദവും മിനി സ്‌കര്‍ട്ട്‌ വിവാദവുമായി സാനിയയെ എന്നും പിന്‍കാലില്‍ നിര്‍ത്താന്‍ മല്‍സരിച്ച നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ ചളിവാരിയെറിയാനുള്ള അടുത്ത അവസരമായി സ്വാഭാവികമായും ഈ വിവാഹം മാറുകയും ചെയ്യും. സാനിയ മിര്‍സ കാണിച്ചത്‌ ബുദ്‌ധിമോശമാണെന്ന്‌ വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. ശുഐബിനെ പോലുള്ള ഒരുത്തനെയല്ലാതെ അവള്‍ക്ക്‌ വേറെയാരെയും കിട്ടാത്തത്‌ ഇന്ത്യയിലെ യുവാക്കള്‍ക്ക്‌ മൊത്തത്തില്‍ അപമാനമാണ്‌. പക്ഷെ സാനിയക്കുമില്ലേ ചില ദുരനുഭവങ്ങള്‍? അവളെ എപ്പോഴെങ്കിലും ഇന്ത്യയുടേതെന്ന്‌ മനസാ ആഘോഷിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നോ? എവിടെയോ ചെറിയൊരു അക്ഷരത്തെറ്റ്‌ സനിയയുടെ കാര്യത്തില്‍ ഉണ്ടായിരുന്നു. സാനിയ ഇസ്‌ലാം മതത്തിനെതിരാണെന്ന്‌ സ്‌ഥാപിക്കാനായിരുന്നു ആദ്യകാലങ്ങളില്‍ തിടുക്കം. അങ്ങനെയാണ്‌ അവര്‍ക്ക് ഇന്ത്യയുടെ മനസ്സാക്ഷിയിലേക്ക്‌ നമ്മളൊരു കിളിവാതിലെങ്കിലും തുറക്കാന്‍ തുടങ്ങിയത്‌. ഇസ്‌ലാം വിരുദ്‌ധനായ/വിരുദ്ധയായ ഒരാള്‍ക്കേ ഇന്ത്യയെ പ്രതിനിധീകരിച്ചു കൂടൂ! എത്ര അനായാസമായാണ്‌ പ്രായം 95 കടന്ന മറ്റൊരു വിഖ്യാത ഇന്ത്യക്കാരനെ നാം പിണ്‌ഡം വെച്ച്‌ പടിയടച്ചത്‌? ബ്രിട്ടീഷുകാരനെതിരെ തെരുവുകളില്‍ ചിത്രം വരച്ച്‌ സാമ്രാജ്യത്വ വിരുദ്‌ധ വികാരമുണര്‍ത്തിയ ചരിത്രത്തിന്‍െറ ചിത്രകാരനെയാണ്‌ അന്നത്തെ വെറുമൊരു തുക്കടാ കാര്‍ട്ടൂണിസ്‌റ്റ്‌ ആട്ടിയോടിച്ചത്‌! ഇസ്‌ലാമിനെ കുറിച്ചും പാകിസ്‌ഥാനെ കുറിച്ചുമുള്ള നമ്മുടെ ഞരമ്പുരോഗങ്ങളാണിത്‌. അവ രണ്ടും ഇന്ത്യയുടേതല്ല. ആവാനും പാടില്ല!
പ്രതിലോമകരമായി മുസ്‌ലിംകളെ ആഘോഷിക്കാനാവുന്ന അവസരങ്ങളേ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ആവശ്യമുള്ളൂ. മിയാന്‍ദാദിന്‍െറ മകന്‍ ദാവൂദ്‌ ഇബ്രാഹിമിന്‍െറ മകളെ കെട്ടിയപ്പോള്‍ ഒരു കുഴപ്പവും മാധ്യമങ്ങള്‍ക്കുണ്ടായിരുന്നില്ല. മിയാന്‍ദാദിനെ എന്തുകൊണ്ട്‌ നാം പരിഹസിച്ചില്ല? മിയാന്‍ദാദിന്‌ കറാച്ചിയിലെ റഹ്‌മാന്‍ ഡെക്കോയിറ്റിന്‍െറ കുടുംബത്തില്‍ നിന്ന്‌ പെണ്ണിനെ എടുത്തു കൂടായിരുന്നോ? മിയാന്‍ദാദ്‌ ഇന്നെന്താണോ ആ പ്രശ്‌സതിയില്‍ ഒരു പങ്ക്‌ നാം ഇന്ത്യക്കാരും കൂടിയാണ്‌ നല്‍കിയത്‌. ഇന്ത്യ വെറുക്കുന്ന ദാവൂദിനെ പോലുള്ള ഒരു അധോലോക നേതാവിന്‍െറ കുടുംബവുമായിട്ടായിരുന്നില്ല മിയാന്‍ദാദ്‌ ബന്‌ധം വയ്ക്കേണ്ടതെന്ന്‌ എത്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്‌തു? പാകിസ്‌ഥാനിലേക്ക്‌ പെണ്ണിനെ കൊടുക്കുന്നവനും അന്നാട്ടില്‍ നിന്ന്‌ പെണ്ണു തേടുന്നവരും തെമ്മാടികളാവണമെന്നതാണ്‌ മാധ്യമ മനസ്സാക്ഷിയുടെ തേട്ടം. (മലയാള മനോരമ കുടുംബത്തിലെ ഇളമുറക്കാരിലൊരാള്‍ ഈയിടെ പാകിസ്‌ഥാനില്‍ നിന്നു പെണ്ണു കെട്ടിയപ്പോള്‍ നിലപാട്‌ വേറെയായിരുന്നു. ഈ പെണ്‍കുട്ടിയുടെ പിതാവ്‌ ഒരു ഐ.എസ്.ഐ ഉദ്യോഗസ്ഥനും, പിതാവിന്റെ ചാര്‍ച്ചക്കരിലൊരാള്‍ ലഷ്കര്‍ ഇ തോയ്‌ബയുടെ നേതാവായ ഹാഫിസ്‌ സഈദിന്‍െറ മുരീദ്‌കെ ആസ്‌ഥാനത്ത്‌ ഫിനാന്‍ഷ്യല്‍ മാനേജറായും ജോലി ചെയ്‌തിരുന്നുവെന്നാണ്‌ റിപോര്‍ട്ടുകള്‍. പക്ഷെ ആ വിവാഹം അയല്‍പക്ക സൗഹൃദത്തിന്‍െറ മകുടോദാഹരണമായി മാറി!) കിരണ്‍മോറെയോട്‌ ബാറ്റുയര്‍ത്തിച്ചാടിയ മിയാന്‍ദാദ്‌ ഇന്ത്യക്കാരന്‍െറ കണ്ണില്‍ ക്രിക്കറ്റിലെ തെമ്മാടിയായിരുന്നു. അതുകൊണ്ട്‌ ഈനാംപേച്ചിക്ക്‌ മരപ്പട്ടി കൂട്ട്‌. ഈ വിവാഹം റിപ്പോര്‍ട്ടു ചെയ്യാന്‍ പത്രക്കാര്‍ക്ക്‌ പാസ്‌ ലഭിക്കാതിരുന്നതു മൂലം ദുബായിയിലെ ഒരു മലയാളി പത്രക്കാരന്‌ ഹയാത്ത്‌ റീജന്‍സി ഹോട്ടലില്‍ രണ്ടു ദിവസം മുമ്പെ റൂം ബുക്കു ചെയ്‌തു കൊടുത്ത്‌ ഹോട്ടലിന്‍െറ `ഗസ്‌റ്റായി' താമസിപ്പിച്ച ഇന്ത്യന്‍ ചാനലുകള്‍ വരെയുണ്ട്‌. പാകിസ്‌ഥാനിലേക്കു പോകുന്ന ബന്‌ധങ്ങള്‍ ഈ വകുപ്പിലേ പാടുള്ളൂ എന്നതാണ്‌ തത്വം. ഷൊയബ് മാത്രമല്ല സുഹൈല്‍ തന്‍വീറും മിസ്‌ബാഹുല്‍ ഹഖുമൊക്കെ ഇന്ത്യന്‍ പട്ടണങ്ങള്‍ക്ക്‌ സ്വീകാര്യരാവുന്ന ഘട്ടത്തിലാണ്‌ ഐപിഎല്ലില്‍ താക്കറെക്ക്‌ `ബൗള്‍' ചെയ്യാന്‍ അവസരം കൊടുത്തത്‌. ദായേവൂ എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌ത അഞ്‌ജാതയായ ആ ബുര്‍ഖാധാരിണിയേക്കാള്‍ സാംസ്‌കാരികമായി എത്രയോ താഴെയല്ലേ നമ്മുടെ ബാലാസാഹിബ്‌ താക്കറെ?
യാത്രാവിവരണം രാഷ്‌ട്രീയ ലേഖനമായതില്‍ വായനക്കാര്‍ ക്ഷമിക്കുക. യാത്രകള്‍ അങ്ങനെയാണ്‌. ഒരു ദേശത്തിന്‍െറ മണ്ണില്‍ നിന്നു മാത്രമല്ല മനസ്സില്‍ നിന്നു കൊണ്ടു കൂടിയാണ്‌ കാഴ്‌ചകളുടെയും അനുഭവങ്ങളുടെയും ചക്രവാളം വികസിക്കുന്നത്‌. രാജ്യമെന്ന നിലക്കും മനുഷ്യരെന്ന നിലക്കും ഒരേപോലെയല്ല പലപ്പോഴും താക്കറെമാര്‍ നമ്മെ നയിക്കുന്നത്‌. മനുഷ്യരെന്ന നിലക്ക്‌ അവര്‍ നമ്മളെ കൊണ്ടെത്തിക്കുന്നത്‌ പേഷാവറിനേക്കാളും കൊള്ളരുതാത്ത പ്രവിശ്യകളിലേക്കാണ്‌. `ഞമ്മന്‍േറ'തല്ലെന്ന്‌ മുല്ലമാര്‍ വിധിക്കുന്നതെന്തും തള്ളിപ്പറയാന്‍, ഏറിയാല്‍ മനസ്സാക്ഷിയെ വഞ്ചിച്ച്‌ ഒളിഞ്ഞു നോക്കാന്‍ നിര്‍ബന്‌ധിതരാവുന്ന അതേ പക്‌തൂണികളാവുകയാണ്‌ ഇന്ത്യക്കാരനും.
റശീദുദ്ദീന്റെ മറ്റു ലേഖനങ്ങള്‍

Dec 15, 2009

ബോംബെ ഒരു മറുമുഖം

ബോംബെ മഹാനഗരം. ഇന്ത്യയുടെ പണക്കൊഴുപ്പിന്റെ നടുഞരമ്പ്. ദേശിയും വിദേശിയുമായ വമ്പന്‍കമ്പനികളുടെ തിളങ്ങുന്ന ആഫീസുകളിലേക്കും, വ്യാപാരം തിളച്ചുമറിയുന്ന മറ്റിടങ്ങളിലേക്കും ആഴ്ചയില്‍ ആറു ദിവസവും കുതിച്ചു കുലംകുത്തിയൊഴുകുന്ന ജനം, ആഴ്ച്ചയൊടുക്കം തങ്ങളുടെ മാളങ്ങളില്‍ പതുങ്ങിക്കിടക്കുന്നു. ഒരു ദിവസത്തെ അവധിയില്‍ നഗരം ഒരു നനഞ്ഞ ശാന്തതയുടെ നെടുവീര്‍പ്പിടുന്നു. പങ്കുവണ്ടികള്‍ക്കായുള്ള നീണ്ട വരികളില്ലാത്ത, സാന്‍ഡ് വിച്ച് വില്പ്പനക്കാരുടെ സംഘഗാനമില്ലാത്ത, ഇരുനിലവണ്ടികളില്ലാത്ത ഛത്രപതി ശിവജി റ്റെര്‍മിനസും, നരിമാന്‍ പോയിന്റും. ബോംബെയുടെ ഒച്ചയനക്കമില്ലാത്ത അവധിക്കാഴ്ച്ചകളിലേക്ക് ഷട്ടര്‍ തുറന്ന്
സതീഷ്
നായര്‍









സതീഷ് ബിസിനസ് വേള്‍ഡ് വീക്കിലിയില്‍ ഫോട്ടോഗ്രാഫറാണ്

Oct 28, 2009

അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് VI: മമ്മികള്‍ക്കൊപ്പം

"ബിസി 1303ല്‍ ജനിച്ച രാമെസെസിനെ പിതാവ് സേത്തി ഒന്നാമന്‍ പതിനാലാം വയസില്‍ പ്രിന്‍സ് റീജന്റായി നിയമിച്ചു. തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ രാമെസെസ് രാജാവായെന്നും ബിസി 1279 മുതല്‍ 1213 വരെയുള്ള 66 വര്‍ഷങ്ങള്‍ ഈജിപ്റ്റ് ഭരിച്ചെന്നും വിശ്വസിക്കപ്പെടുന്നു. മരണാനന്തരം അദ്ദേഹത്തിന്റെ ശരീരം 'രാജാക്കന്മാരുടെ താഴ്വര'യില്‍ അടക്കം ചെയ്യപ്പെട്ടെങ്കിലും, പിന്നീട് (കെയ്റോ മ്യൂസിയത്തിലെ) റോയല്‍ മമ്മി റൂമിലേക്കു മാറ്റി. തന്റെ അവസാന കാലത്ത് രജാവ് കടുത്ത രക്തവാത രോഗിയായിരുന്നു. കൂടെ കൂനുമുണ്ടായിരുന്നു. പിന്‍ഗാമികള്‍ക്കിടയില്‍ അദ്ദേഹമറിയപ്പെട്ടിരുന്നത് 'മഹാനായ പൂര്‍വികന്‍' എന്നായിരുന്നു."

തന്നെ കടന്നു പോകുന്ന നിരവധി മുഖങ്ങളെയൊന്നും ശ്രദ്ധിക്കാതെ സ്വന്തമായൊരു ലോകത്തില്‍ പൂര്‍ണമായും മുഴുകി കിടക്കുന്ന ഒരു വൃദ്ധനാണെന്നു തോന്നും, രാജാവിന്റെ മമ്മി കണ്ടാല്‍. മഞ്ഞത്തലമുടിയും, ഇനിയും ഉലയാതിരിക്കുന്ന മുഖത്തെ തൊലിയും കണ്ടാല്‍ ആ ശരീരത്തില്‍ ചേതന ബാക്കിയുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനൊക്കില്ല. ഞാനൊരു പക്ഷേ, ഈ മമ്മി തന്നെ ശ്രദ്ധിക്കാതെ കടന്നു പോകുമായിരുന്നു. സമീപത്തൊരു ഫലകത്തില്‍ എഴുതിയിരിക്കുന്ന വര്‍ഷങ്ങളുടെ കണക്കാണ് എന്നെയിവിടെ പിടിച്ചു നിര്‍ത്തിയത്. മുവായിരം വര്‍ഷങ്ങളിലൂടെ ഞാന്‍ ആ മുഖത്തേക്കു തന്നെ അല്പനേരം നോക്കി നിന്നു പോയി.

'റോയല്‍ മമ്മി' മുറിയില്‍ ബിസി 1650നും 940നുമിടയില്‍ ജീവിച്ചിരുന്ന 11 ഫറവോമാരുടേയും റാണിമാരുടേയും ശരീരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. രാജകീയ പരിവേഷങ്ങളൊന്നുമില്ലാതെ, യുദ്ധത്തിലേറ്റ മുറിവുകളും ക്രമം തെറ്റിയ പല്ലുകളുമായി തലമുറകളുടെ തുറിച്ചു നോട്ടവും കാത്ത് അവര്‍ കിടക്കുന്നു. വിശദീകരണാതീതമായ ശോകം ആ മുറിയില്‍ കുരുങ്ങിക്കിടക്കുന്നുണ്ടെന്നു തോന്നും. ആയിരക്കണക്കിന് തൊഴിലാളികളും, ശില്പികളും, മോഷകന്മാരുമെല്ലാം അവരുടെ ജീവിതം കൊണ്ട് ഈ രാജാക്കാന്മാര്‍ക്കായി കെട്ടിയുയര്‍ത്തിയ ശവകുടീരങ്ങളില്‍ നിന്ന് ഇവരെയല്ലാം പുറത്തെടുത്ത് ഈ ഇരുണ്ട മുറിയില്‍ സൂക്ഷിക്കുന്നതിന്റെ യുക്തിയെന്താണ്?

ട്രെയിന്‍ റ്റു കെയ്റൊ
എന്റെ
ചേട്ടന്‍ മാത്യുവിന്റെ സഹപാഠിയായിരുന്നു രാജേഷ്. കെമിക്കല്‍ എഞ്ചിനീറായ രാജേഷ് തൊഴില്‍ സംബന്ധിയായ കാര്യങ്ങളുമായി കഴിഞ്ഞ മൂന്നു മാസമായി അലക്സാന്‍ഡ്രിയയിലുണ്ട്. ഞാന്‍ അവിടെ വച്ചു കണ്ടു മുട്ടിയ ഒരേയൊരു മലയാളിയും അദ്ദേഹമായിരുന്നു. കെയ്റൊ മ്യൂസിയം സന്ദര്‍ശിച്ചില്ലെങ്കില്‍ അതൊരു വന്‍നഷ്ടമാകുമെന്ന് പറയുന്നത് രാജേഷാണ്. അലക്സാന്‍ഡ്രിയന്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും കെയ്റോയിലേക്ക് നേരിട്ട് ട്രെയിന്‍ കിട്ടും. ഒരു മണിക്കൂറിടവിട്ട് കെയ്റോയിലേക്ക് ട്രെയിനുണ്ടാവുമെന്ന് രാജേഷില്‍ നിന്നറിഞ്ഞു.

അങ്ങിനെ പിറ്റേന്ന് രാവിലെ (ആഗസ്റ്റ് 31, 2008) എട്ടു മണിക്കുള്ള ട്രെയിന്‍ പിടിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. രാവിലെ സമയത്തിനെഴുന്നേറ്റ് താമസസ്ഥലത്തു നിന്നും സ്റ്റേഷനിലേക്ക് റ്റാക്സി പിടിച്ചു. ഞാന്‍ വരുന്നത് ദില്ലിയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍, ഡ്രൈവര്‍ക്ക് അമിതാഭ് ബച്ചനെ പറ്റിയറിയണം. ബച്ചന്റെ വലിയ ആരാധകനാണ് കക്ഷി. അങ്ങിനെ ബോളിവുഡ് വര്‍ത്തമാനങ്ങളുടെ അകമ്പടിയോടെ ഞങ്ങള്‍ സ്റ്റേഷനിലെത്തി.
അലക്സാന്‍ഡ്രിയയില്‍ നിന്നും കെയ്റോയിലേക്ക് 225 കിലോമീറ്റര്‍ ദൂരമാണുള്ളത്. യത്രാമധ്യേ ഞാന്‍ ആദ്യം ശ്രദ്ധിച്ച കാര്യം ഈജിപ്തിലെ റയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇന്ത്യയിലെ സ്റ്റേഷനുകളുമായുള്ള സാമ്യമാണ്. തീവണ്ടിയാപ്പീസുകളും ട്രാക്കും കണ്ടാല്‍ സഞ്ചരിക്കുന്നത് ഇന്ത്യയിലൂടെയാണോ എന്നു പോലും തോന്നി പോകും. ഇനി റയില്‍വേ മസ്ദൂര്‍ യൂനിയന്റെ മുദ്രാവാക്യങ്ങളളുള്ള പോസ്റ്ററുകള്‍ കൂടി കണ്ടാല്‍ മതി! ഒരു കാലത്ത് അലക്സാന്‍ഡ്രിയയിലെ കോട്ടന്‍ വ്യവസായത്തിന്റെ ജീവനാഡികളായിരുന്നു ഈ റയില്‍ ലൈന്‍. നഗരത്തിലെ പഴകിയ, ചാരനിറമുള്ള ചില കെട്ടിടങ്ങളില്‍ കോട്ടന്‍ ഫാക്റ്ററികളുടെ പൊടി പിടിച്ച സൈന്‍ ബോര്‍ഡുകള്‍ ഇപ്പോഴും കാണാം.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഒരു പോലെ കാണപ്പെടുന്ന ചുരുക്കം കാര്യങ്ങളിലൊന്നാണ് റെയില്‍ സ്റ്റേഷനുകള്‍. ട്രാക്കുകള്‍ കണ്ടാല്‍ ക്രമം പാളിപ്പോയ ഒരു വലിയ ജിഗ്സോ പസ്സ്ലാണെന്നു തോന്നും. ഈജിപ്തിലും ഏറെക്കുറെ സമാനമാണ് കാര്യങ്ങള്‍. ഇവിടെ നിന്ന് ഒരു ട്രെയിന്‍ പിടിച്ച് നേരെ ഒരിന്ത്യന്‍ നഗരത്തില്‍ പോയിറങ്ങാമെന്നു തോന്നും. നൈല്‍ നദിയുടെ കൈവഴികളും, നദിയില്‍ നിന്നുള്ള കനാലുകളും അലക്സാന്‍ഡ്രിയയില്‍ നിന്നും കെയ്റോയിലേക്കുള്ള ദൂരത്തെ പച്ചപ്പില്‍ പൊതിഞ്ഞു നിര്‍ത്തിയിരിക്കുന്നു. ചിലയിടങ്ങളില്‍ പച്ചക്കറി തോട്ടങ്ങളും ധാന്യ വയലുകളും കാണാം.
കെയ്റോ നഗരം ഞാന്‍ പ്രതീക്ഷിച്ചതിലും സുന്ദരമായിരുന്നു. അറബ് ലോകത്തെ ഏറ്റവും വലിയ നഗരമാണ് കെയ്റോയെന്ന് കേട്ടിട്ടുണ്ട്. ഇസ്ലാമിക് വാസ്തുവിദ്യക്കും, വിനോദ വ്യവസായത്തിനും കേള്വി കേട്ട, 'ആയിരം മിനാരങ്ങളു'ടെ നഗരം. എല്ലാ തരത്തിലും പെട്ട മനുഷ്യരെ നഗരവീഥിയില്‍ നമുക്കു കാണാം. ദില്ലിയെ പോലെ ദരിദ്രരെ നഗരത്തിന്റെ അരികുകളില്‍ തളച്ചിടുന്ന സ്വഭാവം കെയ്റോക്കില്ലെന്നു തോന്നുന്നു. നഗരവും അതിന്റെ ചുറ്റുപാടുകളും തമ്മിലുള്ള വ്യത്യാസവും ദില്ലിയുടെയത്രയും കടുത്തതല്ല.

മ്യൂസിയത്തില്‍
മിഡാന്‍ റാംസെസ് റയില്‍വേ സ്റ്റേഷനില്‍ നിന്നും കെയ്റോ മെട്റോയില്‍ കയറിയാല്‍ നേരെ മിഡാന്‍ താഹിറില്‍ പോയിറങ്ങാം. 1902 മുതല്‍ ഇവിടെയാണ് മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ ആന്റിക്വിറ്റിസ് അഥവ കെയ്റോ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 'ഓള്‍ഡ് കിംഗ്ഡം' മുതല്‍ റോമന്‍ സാമ്രാജ്യം വരെയുള്ള കാലത്തെ പ്രതിനിധീകരിക്കുന്ന ഒരു ലക്ഷത്തിലധികം വസ്തുക്കള്‍ മ്യൂസിയത്തിലുണ്ട്. ശേഖരം അത്ര വലുതായതിനാല്‍, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള പല വസ്തുക്കളും കൃത്യമായ ലേബലുകള്‍ പോലുമില്ലാതെ മ്യൂസിയത്തില്‍ പലയിടത്തയി കൂട്ടിയിട്ടിരിക്കുന്നത് കാണാം.
അവിടെ കണ്ടതിനെ കുറിച്ചെല്ലാം എഴുതാന്‍ തുടങ്ങിയാല്‍ ഞാന്‍ എവിടെയുമെത്തില്ല. മ്യൂസിയത്തിന്റെ മഹത്വം മനസിലാക്കാന്‍ അവിടെ ചിലവഴിച്ച അഞ്ചു മണിക്കൂര്‍ തന്നെ ധാരാളമായിരുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗത്തു മുഴുവന്‍ മൃഗങ്ങളുടെ മമ്മികളായിരുന്നു. വണ്ടുകള്‍ മുതല്‍ പശുക്കള്‍ വരെ ഈ കൂട്ടത്തിലുള്‍പ്പെടും. വണ്ടുകളെ കണ്ടപ്പോള്‍, 'മമ്മി റിട്ടേണ്‍സി'ലെ മാംസഭോജികളായ ഭീകര വണ്ടുകള്‍ ഒരു നിമിഷത്തേക്ക് എന്റെ ഭവനയിലേക്ക് പറന്നെത്തി. ടുട്ടെന്‍ഖാമുന്‍ ഫറവോയുടെ ശവകുടീരത്തില്‍ നിന്നാണ് ഏറ്റവും വില പിടിപ്പുള്ള വസ്തുക്കള്‍ കിട്ടിയത്. സ്വര്‍ണ മഞ്ചങ്ങള്‍, രത്നാലംകൃതമായ കിടക്കകള്‍, ആനക്കൊമ്പില്‍ തീര്‍ത്ത കൈചെയിന്‍ എന്നിങ്ങനെ ശവകുടീരത്തില്‍ നിന്നു കിട്ടിയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ തന്നെ മ്യൂസിയത്തിലെ നല്ലൊരു സ്ഥലം വേണം. ടുട്ടെന്‍ഖാമുന്റെ ഭരണകാലം സംഘര്‍ഷങ്ങളുടേതായിരുന്നുവെന്ന് ചരിത്ര പണ്ഡിതര്‍ പറയുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തില്‍ വലിയൊരു ഭരണമാറ്റവുമുണ്ടായി. ചിലരുടെ അഭിപ്രായത്തില്‍, പഴയ ഭരണകൂടത്തിന്റെ വിലപിടിച്ച ശേഖരങ്ങളെല്ലാം യുവാവായ ഫറവോയോടൊപ്പം പുതിയ അധികാരികള്‍ കുഴിച്ചു മൂടുകയായിരുന്നു. ഇത് പിന്നീട് മ്യൂസിയത്തിലേക്കു മാറ്റുകയായിരുന്നു. അതൊക്കെ കണ്ട് കണ്ണഞ്ചി നില്‍ക്കുമ്പോള്‍ മ്യൂസിയം അടയ്ക്കാനുള്ള സമയമായെന്ന് അറിയിപ്പുണ്ടായി. മനസില്ലാമനസോടെ നൂറ്റാണ്ടുകളുടെ ഭാരവുമായാണ് ഞാന്‍ അവിടെ നിന്നുമിറങ്ങിയത്.

റെയ്ചല്‍ വര്‍ഗീസ് ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ആര്‍ക്കിയോളജിയില്‍ ഉപരിപഠനം നടത്തുന്നു.

Oct 9, 2009

അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് IV: പിരമിഡുകള്‍ക്കൊപ്പം

ഞങ്ങളുടെ കോര്‍ഡിനേറ്റര്‍ ലൂസി ബ്ലൂവിന്റെ സുഹൃത്താണ് കിഴ്സ്റ്റണ്‍. ഒരാഴ്ച ഞങ്ങളോടൊപ്പം അലക്സാന്‍ഡ്രിയയില്‍ തങ്ങിയതിനു ശേഷം ബ്രിട്ടനിലേക്ക് തിരിച്ചുപോക്കിനായൊരുങ്ങുമ്പോളാണ് പിരമിഡ് കണ്ടില്ലല്ലോ എന്ന് വിഷമത്തോടെ അവര്‍ ബ്ലൂവിനോട് പറയുന്നത് കേട്ടത്. കെയ്റോയില്‍ നിന്നാണ് കിഴ്സ്റ്റന്റെ വിമാനം. അല്പം നേരത്തെ താമസസ്ഥലത്തു നിന്നുമിറങ്ങിയാല്‍ വിമാനം പിടിക്കുന്നതിനു മുന്‍പ് പിരമിഡുകള്‍ കാണാനും അല്പം ഷോപ്പിംഗ് നടത്താനും സമയം കിട്ടും. താല്പര്യമുള്ളവര്‍ക്ക് കിഴ്സ്റ്റണോടെപ്പം പോകാം എന്ന അറിയിപ്പു വന്നതോടെ ഞാന്‍ ആകാശത്തെത്തിക്കഴിഞ്ഞിരുന്നു. ഇത്ര നാളും ഈജിപ്തില്‍ തങ്ങിയിട്ട്, പിരമിഡ് കാണാതെ മടങ്ങി പോവേണ്ടി വന്നാല്‍, അതില്‍ പരം നഷ്ടം വല്ലതുമുണ്ടോ? ഞാനും സതാംപ്റ്റണില്‍ നിന്നുള്ള മൂന്നു ബിരുദ വിദ്യാര്‍ത്ഥികളും കിഴ്സ്റ്റണോടൊപ്പം പോകാന്‍ തീരുമാനിച്ചു.

ജെയിംസ്, കത്രിയോന, ബെന്‍ എന്നിവരായിരുന്നു എന്റെ സഹയാത്രികര്‍. സ്കോട്ടിഷ് വംശജനായ ജയിംസിന്റെ ഇംഗ്ലിഷ് ഉച്ചാരണം മനസിലാക്കിയെടുക്കുക നന്നേ പാടാണ്. കത്രിയോനയെ കണ്ടാല്‍ ഒരു റ്റീനേജ് സിനിമയില്‍ നിന്ന് നേരെ ഇറങ്ങി വന്നതാണെന്ന് തോന്നും. ഒരു കാര്യത്തിലും പ്രത്യേകിച്ചൊരു താല്പര്യവും കാണിക്കാത്ത കുട്ടി. ഇവരുടെ നേര്‍വിപരീതമായിരുന്നു ബെന്നിന്റെ രീതികള്‍. നാണം കുണുങ്ങിയായിരുന്നെങ്കിലും, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി വളരെ അനൗപചരികമായാണ് ബെന്‍ റ്റീമംഗങ്ങളുമായി ഇടപെട്ടിരുന്നത്.

ഒഴുകിപരന്നു കിടക്കുന്ന മരുഭൂമി


അങ്ങിനെ ആഗസ്റ്റ് 15ന് (2008) രാവിലെ ആറുമണിക്ക് ഞങ്ങളുടെ ക്യാബിന്റെ പിന്‍സീറ്റില്‍ ബെന്നിനൊപ്പം ഞാന്‍ ഇരിപ്പുറപ്പിച്ചു. സഹയാത്രികര്‍ അവരുടെ ലോകത്തായിരുന്നു. തടിയനായ ഞങ്ങളുടെ ഡ്രൈവറാകട്ടെ, അറബിക്കല്ലാതെ മറ്റൊന്നും സംസാരിക്കുകയുമില്ല. കാഴ്ച കണാമെന്ന താത്പര്യത്തോടെയാണ് ഇരുന്നതെങ്കിലും, പതിവു പോലെ ഞാന്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീണു. ഉണര്‍ന്നപ്പോള്‍ കണ്ടത്, 'കെയ്റോ 39 കിലോമീറ്റര്‍' എന്ന സൈന്‍ബോര്‍ഡാണ്. അലക്സാന്‍ഡ്രിയന്‍ നഗരത്തെ തണുപ്പിച്ചു നിര്‍ത്തുന്ന മെഡിറ്ററേനിയന്‍ കാറ്റ് അപ്രത്യക്ഷമായിരുന്നു. റോഡിനിരു വശത്തുമായി ബ്രൗണ്‍ നിറത്തിലുള്ള ചെറിയ മരങ്ങളും, കെട്ടിടങ്ങളും കാണാം. പുറത്തേക്കു നോക്കിയിരിക്കെ, 'ഗിസ'എന്നെഴുതിയ ബോര്‍ഡ് കാഴ്ചയിലൂടെ വേഗത്തില്‍ കടന്നു പോകുന്നത് കണ്ടു. അഞ്ചു നിമിഷം കഴിഞ്ഞില്ല, അതിനു മുന്‍പേ, കത്രിയോന അലര്‍ച്ച കേട്ടു.. "ദാ അവിടെ.." എല്ലാവരും കത്രിയോന കൈ ചൂണ്ടിയിടത്തേക്കു നോക്കി. അതാ... നൂറ്റമ്പതോളം മീറ്റര്‍ ഉയരത്തില്‍ ആകശത്തേക്കുയര്‍ന്നു നില്‍ക്കുന കൂറ്റന്‍ 'ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ'.
പഴയ സപ്താത്ഭുതങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരേയൊരു അതിശയമാണ് ഗിസ. പിരമിഡിനടുത്തേക്ക് ഞങ്ങളുടെ കാര്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, എന്റെ കണ്ണ് ആ മാഹാത്ഭുതത്തില്‍ ഉടക്കി നിന്നു. കവാടത്തിനടുത്ത്, കുതിര/ഒട്ടക സവാരി നടത്തിപ്പുകാരുടെ ബഹളമായിരുന്നു. നമ്മള്‍ താത്പര്യമില്ലെന്നു പറഞ്ഞാലും അവര്‍ പിന്നാലെ കൂടും. അവരില്‍ നിന്നും രക്ഷപ്പെട്ട് ഞങ്ങള്‍ ഒരു വിധം റ്റിക്കറ്റ് കൗണ്ടറിനടുത്തെത്തി. പിരമിഡിനെ ഒന്നു വലം വയ്ക്കുന്നതിന് ഒരാള്‍ 50 ഈജിപ്ഷ്യന്‍ പൗണ്ടിന്റെ റ്റിക്കറ്റെടുക്കണം. ഞങ്ങളുടെ കൈയിലാണെങ്കില്‍ അധികം സമയവുമില്ല. സ്ഫിംഗ്സിന്റെ ചിത്രമുള്ള റ്റിക്കറ്റുമായി ഞങ്ങള്‍ പിരമിഡിനടുത്തേക്കു നടന്നു.

ഗിസ കോമ്പ്ലക്സില്‍ മൂന്നു പിരമിഡുകളുണ്ട്. ഖുഫു എന്ന പേരിലുമറിയപ്പെടുന്ന പ്രശസ്തമായ ഗിസ പിരമിഡ് പണി തീരാന്‍ 20 വര്‍ഷമെടുത്തു. ബിസി 2,560ല്‍ പണി തീര്‍ന്ന ഖുഫുവിന്റെ തെക്കുപടിഞ്ഞാറായി അധികം ദൂരത്തല്ലാതെ ഖാഫ്രെ എന്ന ചെറിയ പിരമിഡ് കാണാം. അവിടെ നിന്നും വീണ്ടും അല്പം മാറിയാണ് ഖുഫുവിന്റെ പകുതിയോളം മാത്രം ഉയരമുള്ള മെങ്കോറെ നില്‍ക്കുന്നത്. ഇന്നു നമ്മള്‍ കാണുന്നത് ഒരിക്കല്‍ മിനുസമുള്ള വെള്ളക്കല്ലുകളില്‍ തിളങ്ങിയൊരുങ്ങി നിന്നിരുന്ന ആകാശസൗധങ്ങളുടെ കല്‍ശേഷിപ്പ് മാത്രമാണ്. ഖാഫ്രെയുടെ ഉയരങ്ങളില്‍ ഈ കല്‍തിളക്കം നമുക്കിപ്പോഴും കാണാം.

പിരമിഡുകളെ പറ്റിയുള്ള വിക്കിപീഡിയ ലേഖനം ഞാനും വായിച്ചിട്ടുണ്ടായിരുന്നു. വിക്കിപീഡിയ നമുക്കാവശ്യമായ അടിസ്ഥാന വിവരങ്ങളെല്ലാം വിക്കിപീഡിയയിലുണ്ട്. എന്നാല്‍, ഇവിടെ സഹസ്രാബ്ദങ്ങളുടെ ഒഴുക്കിനു സാക്ഷ്യം വഹിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ അത്തരം വിവരങ്ങളാര്‍ക്കു വേണം. ജീവിതത്തില്‍ റൊമാന്റിക്കായി എന്തൊക്കെയുണ്ടായിട്ടുണ്ടോ, അതെല്ലാം തിരകളായി ഉയര്‍ന്നു വന്ന് നമ്മെ മൂടുന്നതു പോലെ തോന്നും. ചുറ്റിലും നിറഞ്ഞു നില്‍ക്കുന്ന പുരാതനത്വമാണ് എന്നെ കൂടുതല്‍ അതിശയിപ്പിച്ചത്. പിരമിഡുകള്‍ക്കു ചുറ്റിലുമായി കടലു പോലെ അനന്തതയിലേക്ക് ഒഴുകിപരന്നു കിടക്കുന്ന മരുഭൂമി എന്റെ ഓര്‍മയിലേക്ക് 'ദ മമ്മി റിട്ടേണ്‍സിലെ' രംഗങ്ങള്‍ കൊണ്ടു വന്നു. ഗിസാ കോംപ്ലക്സിന്റെ കിഴക്കു ഭാഗത്തായാണ് 'ഗ്രേറ്റ് സ്ഫിംഗ്സ്' കിടക്കുന്നത്. ഈജിപ്റ്റോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ സ്ഫിംഗ്സിന്റെ തല ഖാഫ്രെ ഫറവോയുടെതാണ്. അതിന്റെ മുഖത്ത് കാലം ചെറിയ പരുക്കേല്പ്പിച്ചിട്ടുണ്ട്, മൂക്ക് പൊടിഞ്ഞു പോയിരിക്കുന്നു. കൂറ്റന്‍ തലയുയര്‍ത്തി പിടിച്ചു കൊണ്ട്, സ്ഫിംഗ്സ് ഗിസാ കൊംപ്ലക്സിന് കാവല്‍ കിടക്കുകയാണെന്നു തോന്നും അതിനെ കണ്ടാല്‍. അധികസമയം അവിടെ കറങ്ങി നടക്കാന്‍ ഞങ്ങള്‍ക്കായില്ല. സ്ഫിംഗ്സിനെ നോക്കി നില്‍ക്കവേ തന്നെ പോകാനുള്ള സമയമായെന്ന് അറിയിപ്പ് വന്നു. ഇത്ര വേഗമോ... ഈ കോംപ്ലക്സില്‍ ദിവസങ്ങളോളം ചുറ്റിത്തിരിഞ്ഞാലും മതിയാവില്ല. പക്ഷേ, അലക്സാന്‍ഡ്രിയയിലേക്ക് പുരാവസ്തുക്കള്‍ തേടിയെത്തിയ എനിക്ക് ഇപ്പോഴെന്തായാലും അതു സാധിക്കില്ല. പാതി മനസോടെ ഞങ്ങള്‍ ഗിസ വിട്ടിറങ്ങി.

പോസ്റ്റ് V: അഹമ്മദ് അല്‍-ഹിന്ദ്

ഏകദേശം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഹമ്മദ് എന്ന ഒരു മനുഷ്യന്‍ അലക്സാന്‍ഡ്രിയയിലുണ്ടായിരുന്നു. അഹമ്മദ് എപ്പോഴും നഗരത്തിലൂടെ തന്റെ മോട്ടോര്‍ബൈക്കില്‍ ചുറ്റിനടക്കുമായിരുന്നു. അയാളുടെ മോട്ടോര്‍ ബൈക്കില്‍ ഒരു വലിയ മ്യൂസിക് സിസ്റ്റവും സ്പീക്കറുകളും പിടിപ്പിച്ചിരുന്നുവെന്നും അതില്‍ നിന്നും എല്ലായ്പ്പോഴും ഹിന്ദി പാട്ടുകള്‍ കേള്‍ക്കാമായിരുന്നുവെന്നും തദ്ദേശീയര്‍ പറയുന്നു. ഹിന്ദി സിനിമകള്‍ കളിക്കുന്ന തിയറ്ററുകളില്‍ അഹമ്മദ് ഉറക്കെ പാടുകയും നൃത്തം വയ്ക്കുകയും ചെയ്യുമായിരുന്നു. നാട്ടുകാര്‍ അയാളെ അഹമ്മദ് അല്‍-ഹിന്ദ് എന്നു വിളിച്ചു. ഒരു കാലത്ത് നഗരത്തില്‍ ഹിന്ദി സിനിമകള്‍ കളിച്ചിരുന്ന ഏഴു സിനിമാ തിയറ്ററുകളെങ്കിലുമുണ്ടായിരുന്നുവെന്ന് എഹാബ് പറഞ്ഞു. അവയില്‍ രണ്ടെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റിയില്‍ ജോലിക്കാരനായ എഹാബ് ഞങ്ങളുടെ പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു. മൂന്നു കുട്ടികളുടെ അച്ഛനായ ഈ ചെറുപ്പക്കാരന്‍ എല്ലായ്പ്പോഴും ഉല്ലാസവാനായാണ് കാണപ്പെട്ടത്. അമിതാഭ് ബച്ചന്റേയും ഹിന്ദി സിനിമാ പാട്ടുകളുടേയും കടുത്ത ആരാധകനാണ് എഹാബ്. അലക്സാന്‍ഡ്രിയയിലെത്തിയ ആദ്യദിനം മുതല്‍ ഞാന്‍ അല്‍-ഹിന്ദില്‍ നിന്നാണോ വരുന്നതെന്ന് ധാരാളം ആളുകള്‍ എന്നോട് ചോദിച്ചിരുന്നു. 'മലയാളി ദേശീയത' ഉള്ളില്‍ കൊണ്ട് നടക്കുന്ന എനിക്ക് ഈ ചോദ്യങ്ങളില്‍ അത്ര സന്തോഷമൊന്നും പൊതുവെ തോന്നിയില്ല. എന്നാല്‍ ഇവരെല്ലാം അടുത്തതായി ചോദിക്കുക അമിതാഭ് ബച്ചനെ പറ്റിയായിരിക്കും. അവിടെ ഞാനും വീണു പോകും. ഞാനും ബച്ചന്റെ കടുത്ത ആരാധികയാണെന്ന് പറയുന്നതോടെ രംഗം മാറും. കഴിഞ്ഞ കാലത്തെ ആരാധിക്കുന്ന ആ മനുഷ്യര് എന്നെ അവരിലൊരാളായി കണ്ടു തുടങ്ങും‍..
ഇന്നത്തെ ബോളിവുഡിന്റെ ആരാധകരായ ചില ചെറുപ്പക്കാരുമായും ഞങ്ങള്‍ സംസാരിച്ചിരുന്നു. അലക്സാന്‍ഡ്രിയന്‍ നാഷനല്‍ മ്യൂസിയത്തിലെ സുന്ദരിയായ റ്റിക്കറ്റ് കലക്റ്റര്‍ റി അഹം കരീന കപൂറിന്റേയും ഷാറൂഖ് ഖാന്റേയും ആരാധികയാണ്. ഷാറൂഖാനാണ് ചെറുപ്പക്കാര്‍ക്കിടയിലെ ഹരം (അതെങ്ങിനെ സംഭവിച്ചുവെന്ന് ഒരു പിടിയും കിട്ടുന്നില്ല). കെയ്റോയിലെ ഖാന്‍ എല്‍-ഖലീലിയിലെ ഒരു കൊച്ചു കടയിലേക്ക് ഞാന്‍ ഒരിക്കല്‍ പോയിരുന്നു. കടയിലെ ചെറുപ്പക്കാരനായ സെയില്‍സ്മാന്‍ ഷെരിഫ് കടുത്ത ഷാറൂഖ് ഫാനാണ്. ഞാന്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ എനിക്കു നേരെ കൈ നീട്ടികൊണ്ട് ഷരീഫ് പറഞ്ഞു: “I like you; I am Shahrukh Khan”.

റെയ്ചല്‍ വര്‍ഗീസ് ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ആര്‍ക്കിയോളജിയില്‍ ഉപരിപഠനം നടത്തുന്നു.

Sep 13, 2009

അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് III

മാഗ്നെറ്റോമീറ്ററും ബദോവിനുകളും നമ്മള്‍ മലയാളികള്‍ക്കുള്ള കൗതുകമൊന്നും പുരാവസ്തു ഗവേഷണത്തോട് അലക്സാന്‍ഡ്രിയക്കാര്‍ക്കില്ല. അവരെ സംബന്ധിച്ച് ഈ സര്‍വേയും കുഴിക്കലും ഗവേഷണവുമെല്ലാം നിത്യ സംഭവങ്ങളാണ്. ഭൂമി അരിച്ചു പെറുക്കി പഴയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ വല്ലതും കിട്ടുമോ എന്നു നോക്കാനാണ് എന്നോട് റ്റീം ലീഡര്‍ ആദ്യം ആവശ്യപ്പെട്ടത്. അതിനു പുറമേ മണ്ണു കുഴിക്കല്‍ കൂടി തുടങ്ങിയപ്പോള്‍ വലിയ കഠിനാദ്ധ്വാനമൊന്നും ചെയ്തിട്ടില്ലാത്ത കൈപത്തികള്‍ പെട്ടെന്നു തന്നെ നീരു വന്നു വീര്‍ത്തു. മെഡിറ്ററേനിയനില്‍ നിന്നു വീശുന്ന ചൂടുകാറ്റ് അഞ്ചാം ദിവസമായപ്പോഴേക്കും ഞങ്ങളില്‍ പലരേയും ക്ഷീണിതരാക്കിയിരുന്നു. എന്റെ മുഖം തന്നെ മാറി പോയെന്നാണ് എനിക്കു തോന്നിയത്. കറുത്തിരുണ്ട് പോയ മൂക്ക് മുഖത്തെ അവയവമല്ലെന്നുതോന്നും കണ്ടാല്‍.

ഞങ്ങള്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലൊന്ന് മഗ്നെറ്റോമീറ്ററായിരുന്നു. കുഴിക്കാതെ തന്നെ മണ്ണിനടിയില്‍ എന്തെങ്കിലും രീതിയിലുള്ള കെട്ടിടാവശിഷ്ടങ്ങളുണ്ടോ എന്ന് പറയുന്ന ഉപകരണമാണ് മഗ്നെറ്റോമീറ്റര്‍. എന്നാല്‍ അതുപയോഗിക്കുന്നവരുടെ ശരീരത്തില്‍ ലോഹത്തിന്റെ ഒരംശം പോലും പാടില്ല. അതായത് ഒന്നിലധികം പല്ലുകളില്‍ മെറ്റല്‍ നിറച്ചിരിക്കുന്ന എനിക്ക് ഇതൊരിക്കലും ഉപയോഗിക്കാന്‍ കഴിയില്ലെന്നര്‍ത്ഥം. അക്കഡമിക്സിനു വേണ്ടി ആഭരണങ്ങളൊക്ക അഴിച്ചു വയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ, പല്ലു വേണ്ടെന്നു വയ്ക്കാന്‍ കഴിയുമോ? ഒരു ദിവസം സര്‍വേ നടന്നു കൊണ്ടിരിക്കെ ഏകദേശം 10 വയസ് പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി ആ വഴിക്ക് കഴുതപ്പുറത്ത് വന്നു. ഞങ്ങളെ നോക്കി അവന്‍ "മാഫി ആസാര്‍ ഹീന...ആസാര്‍ ഹീന.." എന്നുറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇവിടെ പുരവസ്തുക്കളൊന്നുമില്ല എന്നാണ് ആ പറയുന്നതിനര്‍ത്ഥമെന്ന് കൂടെയുണ്ടായിരുന്ന ഈജിപ്തുകാര്‍ പറഞ്ഞു തന്നു. പിന്നീടാണറിഞ്ഞത്, 'മാഫി ആസാര്‍ ഹീന...' എന്ന അറബി വാചകം അലക്സാന്‍ഡ്രിയയിലെത്തുന്ന വിദേശ പുരവസ്തു ഗവേഷകര്‍ക്കു പോലും പരിചിതമാണ്. തദ്ദേശീയര്‍ ഗവേഷണ സംഘങ്ങളെ എന്നും സംശയത്തോടെയാണ് നോക്കിയിരുന്നത്. അതിനു വ്യക്തമായ കാരണവുമുണ്ട്.

ഞങ്ങള്‍ സര്‍വേ നടത്തുന്ന ഭൂരിഭാഗം ഭൂമിയും നിയമപരമായി സര്‍ക്കാര്‍ അധീനത്തിലുള്ളതാണ്. എന്നാല്‍ ഇവിടെ കാലങ്ങളായി ജീവിച്ചു വരുന്ന ബദോവിനുകള്‍ പറയുന്നത് ഭൂമി അവര്‍ക്കവകാശപ്പെട്ടതാണെന്നാണ്. പ്രധാനമായും മരുഭൂമിയില്‍ താമസിക്കുന്ന അറബ് ഗോത്രമാണ് ബെദോവിനുകള്‍. പണ്ട് നൊമാഡുകളായിരുന്ന ഇക്കൂട്ടര്‍ 1960കളോടെയാണ് ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാന്‍ തുടങ്ങുന്നത്. ഈജിപ്റ്റിനു പുറമേ സിറിയയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ബദോവിനുകളെ കാണാം. കാലി വളര്‍ത്തലാണ് പരമ്പരാഗതമായി ഇവരുടെ തൊഴിലെങ്കിലും, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ബദോവിനുകള്‍ അതുപേക്ഷിച്ച് ആധുനിക തൊഴില്‍ സംസ്കാരത്തിലേക്കു കടന്നു കഴിഞ്ഞു. എന്നാല്‍ അലക്സാന്‍ഡ്രിയയിലും സൈനായിലും സ്ഥിരതാമസമാക്കിയ ബദോവിനുകള്‍ ഇപ്പോഴും വലിയ തോതില്‍ പരമ്പരാഗത തൊഴിലിനെ തന്നെ ആശ്രയിക്കുന്നു. ഇവരെ സംബന്ധിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷയം.

യഥാര്‍ത്ഥ രേഖകള്‍ കയ്യിലില്ലെങ്കിലും അലക്സാന്‍ഡ്രിയയിലെ ബദോവിനുകള്‍ ഭൂമി കൈമാറ്റം നടത്തുന്നുണ്ട്. കുടിയൊഴിപ്പിക്കല്‍ എന്ന ഭരണകൂട വാള്‍ തലയ്ക്കു മുകളില്‍ തൂങ്ങുന്നതു കൊണ്ടാവാം, പുതിയ തലമുറയിലെ പലരും പിന്തുടര്‍ച്ചയായി കിട്ടിയ ഭൂമി കിട്ടിയ വിലയ്ക്ക് കച്ചവട സ്ഥാപനങ്ങള്‍ക്കോ, നിര്‍മാണ കമ്പനികള്‍ക്കോ വില്‍ക്കുന്നു. ഭൂമി മുഴുവനും ബുള്‍ഡോസറുമായി വന്ന് നിരപ്പാക്കുന്ന ഇക്കൂട്ടരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഇവിടുത്തെ അവശേഷിക്കുന്ന പുരാവസ്തുക്കള്‍ പോലും നാമാവശേഷമാകും. ഗവേഷകര്‍ എന്തെങ്കിലും കാര്യമായി കണ്ടെത്തിയാല്‍ അവര്‍ക്കു പുറമേ സര്‍ക്കാര്‍ വരുമെന്നു തദ്ദേശീയര്‍ക്കറിയാം. അതു പിന്നെ കുടിയൊഴിപ്പിക്കലിലേക്കും, സ്ഥലമേറ്റെടുക്കലിലേക്കുമൊക്കെ കടക്കും. അതുകൊണ്ടാണ്, ഞങ്ങളെ പോലുള്ളവരെ ഇവരെപ്പോഴും സംശയത്തോടെ നോക്കുന്നത്. എന്നാല്‍ ഭൂമിയിന്മേലുള്ള ഇവരുടെ അവകാശ വാദം പൊള്ളയാണെന്ന് ഞങ്ങളോടൊപ്പമുള്ള മിക്കവരും ഒരുപോലെ അഭിപ്രായപ്പെട്ടു. പുരാവസ്തുക്കള്‍ നശിപ്പിക്കുന്നതിന് തദ്ദേശീയര്‍ കൂട്ടു നില്‍ക്കുന്നു എന്നതിലാണ് സംഘാംഗങ്ങള്‍ക്ക് എതിര്‍പ്പ്.
എന്നാല്‍ തലമുറകളിലായി അവിടെ ജീവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്ന് നമുക്കു പറയാനൊക്കുമോ? ബദോവിനുകളുടെ കയ്യില്‍ നിന്നും എളുപ്പത്തില്‍ ഭൂമി സ്വന്തമാക്കാന്‍ കഴിയുന്നതു കൊണ്ടാവാം, നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാണാം. നഗരം അതിന്റെ ചുറ്റുപാടുകളിലേക്കു വ്യാപിക്കുന്നു. താമസ സ്ഥലത്തു നിന്നും പണിയിടത്തേക്കുള്ള യാത്രാ മധ്യേ വഴിയുടെ ഇരുവശവും പുതിയ കെട്ടിടങ്ങളല്ലാതെ മറ്റൊന്നുമില്ല. നഗരകേന്ദ്രത്തില്‍ നിന്നും പടിഞ്ഞാറോട്ടു മാറി സ്ഥിതി ചെയ്യുന്ന 'കെയര്‍ഫോര്‍' ഹൈപര്‍ മാര്‍ക്കറ്റ് ഈ മാറി വരുന്ന സംസ്കാരത്തിന്റെ ഏറ്റവും വലിയ തെളിവാണ്. അലക്സാന്‍ഡ്രിയയിലെ ഏറ്റവും ശ്രദ്ധേയമായ ഹൈപര്‍മാര്‍ക്കറ്റുകളിലൊന്നായ 'കെയര്‍ഫോര്‍' ഉപരി/മധ്യ വര്‍ഗത്തില്‍ പെട്ടവരെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുണ്ടത്രെ.

റെയ്ചല്‍ വര്‍ഗീസ്
ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ആര്‍ക്കിയോളജിയില്‍ ഉപരിപഠനം നടത്തുന്നു.

Aug 14, 2009

അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് II

ഈജിപ്റ്റിലെ റൊണാള്‍ഡീഞ്ഞോഅലക്സാന്‍ഡ്രിയയിലെത്തി നാലാം ദിവസം (ആഗസ്റ്റ് 5, 2008, ചൊവ്വ) സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു. ഇന്റര്‍നെറ്റ് കഫേ നോക്കി നടന്ന് ഒടുവില്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടതാകട്ടെ 'ബ്രസീലിയന്‍ കോഫി ഷോപ്' എന്ന വലിയൊരു ബോര്‍ഡ്. കൂടെയുണ്ടായിരുന്നത് അഥീന, ലൂസി എന്നീ സംഘാംഗങ്ങളായിരുന്നു. ഗ്രീക്ക് വംശജയായ അഥീന അമേരിക്കന്‍ പൗരയാണ്. ലൂസിയാണെങ്കില്‍ ലബനന്‍കാരിയും. സാംസ്കാരികവും ദേശീയവുമായ ഈ വൈജാത്യങ്ങളൊന്നും പക്ഷേ ബ്രസീലിനെ ഇഷ്ടപ്പെടുന്നതിനു തടസമല്ലല്ലോ. അലക്സാന്‍ഡ്രിയ പോലൊരു മധ്യ പൗരസ്ത്യ തുറമുഖ നഗരിയില്‍ അടിമുടി ബ്രസീലിയന്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ഒരു കോഫീ ഷോപ് എന്റെ വിദൂര ഭാവനയില്‍ പോലുമുണ്ടായിരുന്നില്ല. രണ്ടാമതൊന്നാലോചിക്കാതെ ഞങ്ങള്‍ മൂവരും അകത്തേക്കു കടന്നു. വിശാലമായ ഷോപ്പിന്റെ ഉള്‍ചുമരില്‍ ചിത്രങ്ങളായി തൂങ്ങിക്കിടക്കുന്ന ഫുട്ബോള്‍ താരങ്ങളെ കാണാം. അതിലും രസാവഹമായ കാര്യം, വെയ്റ്റര്‍മാരുടെ വേഷം ബ്രസീലിയന്‍ ഫുട്ബോള്‍ യൂനിഫോമാണെന്നതാണ്. ചുവരുകള്‍ക്കും, ചിത്രങ്ങള്‍ക്കും, വെയ്റ്റര്‍മാര്‍ക്കുമെല്ലാം ഒരേ നിറങ്ങള്‍ - പച്ചയും മഞ്ഞയും. ഒരു ബ്രസീലിയന്‍ ആരാധികയ്ക്ക് ഇതില്‍ കൂടുതല്‍ എന്തു വേണം? റൊണാള്‍ഡീഞ്ഞോയുടെ ജഴ്സിയണിഞ്ഞ കിളിരം കൂടിയ ഒരു ചെറുപ്പക്കാരനാണ് ഞങ്ങള്‍ക്ക് കാപ്പി കൊണ്ടു വന്നു തന്നത്.

മധുരമണമുള്ള
ശീഷ


രാത്രികാലങ്ങളില്‍ തുറന്നിരിക്കുന്ന കാപ്പി കടകള്‍ അലക്സാന്‍ഡ്രിയയില്‍ പണ്ടു മുതലേ ഉണ്ടത്രേ. കൂടുതലും തെരുവോരങ്ങളിലെ ചെറിയ കടകളായിരുന്നു. രാത്രിയായാല്‍ ഇവര്‍ കസേരകള്‍ പുറത്തെടുത്തിടും. രാത്രിയെത്ര വൈകിയാലും ഇവിടെ നിന്ന് കട്ടന്‍ ചായയും കാപ്പിയും കിട്ടും. ശീഷ വലിക്കണമെന്നുള്ളവര്‍ക്ക് അതുമാവാം. ഇത്തരം കടകള്‍ക്കു മുന്നില്‍ എപ്പോഴും ആളുകളെ കാണാം. പ്രധാനമായും പുരുഷന്മാരാണ് ഈ തെരുവോര ചായ കൂട്ടങ്ങളിലുള്ളതെങ്കിലും ഇടയ്ക്ക് ചില വിദേശവനിതകളേയും കാണാം. റ്റൂറിസ്റ്റുകള്‍ക്ക് പൊതുവേ ശീഷയും കട്ടന്‍ ചായയും പ്രിയമാണെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ പരിചിതമായ ഹൂക്ക പോലെ തന്നെയാണ് ഈജിപ്റ്റിന്റെ ശീഷയും. നീളത്തിലുള്ള റ്റ്യൂബിന്റെ അടിയിലുള്ള പാത്രത്തില്‍ വെള്ളമായിരിക്കും. പാത്രത്തിന്റെ ഏറ്റവും മുകളിലാണ് റ്റുബാക്കോ ഇടാനുള്ള സ്ഥലം. അവിടെ കനലെരിഞ്ഞു കൊണ്ടിരിക്കും. റ്റ്യൂബിനു മധുരമണമാണ്. പുകവലിക്കാരിയല്ലാത്ത എനിക്കു പോലും അതിന്റെ രുചിയൊന്നറിയാതെ അവിടെ നിന്നും നീങ്ങാന്‍ തോന്നിയില്ല. അങ്ങിനെ ശീഷയില്‍ നിന്നുള്ള പുക മൂക്കിലേക്കെടുക്കുമ്പോള്‍ ലോകത്തിനി വെറെയൊന്നും തന്നെ ചെയ്യാനില്ലെന്നു തോന്നി പോകും.

കളിമണ്‍ ശേഷിപ്പുകള്‍

പിറ്റേന്നാണ് ഞങ്ങളുടെ പണി തുടങ്ങിയത്. സംഘാങ്ങളെല്ലാവരും രാവിലെ ആറിന് തന്നെ സൈറ്റിലേക്കു തിരിച്ചു. മാരിയൂട്ട്, മാരിയോട്ടിസ് എന്നീ ഇരട്ട പേരുകളില്‍ അറിയപ്പെടുന്ന ഒരു തടാകത്തിന്റെ സമീപപ്രദേശങ്ങളിലായിരുന്നു സര്‍വേ. ഫ്ലാറ്റില്‍ നിന്നും ഏകദേശം രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ സൈറ്റിലെത്താം. അലക്സാന്‍ഡ്രിയയ്ക്ക് തെക്കു വശത്തുകൂടെയൊഴുകുന്ന മാരിയൂട്ടിസ് ഈജിപ്തിനോളം തന്നെ പ്രസിദ്ധമായ നൈല്‍ നദിയെ മെഡിറ്ററേനിയന്‍ സമുദ്രവുമായി ബന്ധിപ്പിക്കുന്നു. ഒരു കാലത്ത് ഈ തുറമുഖനഗരത്തിലെ ഗതാഗത സംവിധാനത്തിന്റെ നാഡീ ഞരമ്പായിരുന്നു മാരിയൂട്ട് തടാകം. ഹെല്ലെനെസ്റ്റിക്‍, റോമന്‍ ഭരണകാലത്ത് ഈ തടാക തീരത്തായിരുന്നു അലക്സാന്‍ഡ്രിയയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍.
സര്‍വേ തുടങ്ങിയപ്പോഴാണ് മനസിലായത്, മാധ്യമങ്ങളില്‍ നിന്നും എനിക്കു പരിചയമുള്ള പുരവസ്തു ഗവേഷണവുമായി ഞങ്ങളുടെ ജോലിക്ക് യാതൊരു ബന്ധവുമില്ലെന്ന്. ഒരു പുരാതന നദീതട പ്രദേശത്തിന്റെ ശേഷിപ്പുകള്‍ക്കു നടുക്കാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്ന വിശദീകരണം ജോലി തുടങ്ങുന്നതിനു മുമ്പേ വന്നു. കളിമണ്‍ കലയുടെ ചില വിച്ഛിന്നാവശിഷ്ടങ്ങള്‍ ഇവിടെ ചുറ്റിലും കാലത്തിന്റെ പുതപ്പിനടിയില്‍ മറഞ്ഞു കിടക്കുന്നു. പരിവേക്ഷണത്തിന്റേയും ഗവേഷണത്തിന്റേയും കത്തികള്‍ ആഴ്ന്നിറങ്ങേണ്ടത് ഈ ഭൂമികയിലേക്കാണ്. സെറാമിക് സര്‍വേ നടത്താനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. അതായത്, മണ്‍പാത്രങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ ആ പ്രദേശത്തു നിന്നും പെറുക്കിയെടുക്കുക.

മുകളില്‍ ഉഗ്രനായ സൂര്യന്‍ ‍. പക്ഷേ, പലപ്പോഴായി വീശിക്കടന്നു പോകുന്ന കാറ്റ് ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നു. എന്തായാലും ദില്ലിയിലെ വേനല്‍കാലത്തേക്കാള്‍ ഭേദമാണ് ഈ കാലാവസ്ഥയെന്നു തോന്നി. എന്റെ മുഖത്തിന്റെ നിറം, പ്രത്യേകിച്ചും മൂക്കിന്റെത്, ഇപ്പോള്‍ തന്നെ ടാറിനോടു സമമായി കഴിഞ്ഞു. സര്‍വേ കഴുയുമ്പോഴേക്കും എന്താവുമോ എന്തൊ. ഉച്ചനേരമായപ്പോള്‍ 'ഫലാഫല്‍' എന്ന പേരുള്ള ഈജിപ്ഷ്യന്‍ ഭക്ഷണമെത്തി. നമ്മുടെ പരിപ്പുവട റൊട്ടി കൊണ്ടു പൊതിഞ്ഞു തന്നാല്‍ എങ്ങിനെയിരിക്കും, ഏകദേശം അതായിരുന്നു ഫലാഫല്‍. എന്തായാലും ഭക്ഷണം ഉഷാര്‍.
വരുന്ന ഏതാനും ദിവസങ്ങളും ഏകദേശം ഇതുപോലെ തന്നെയായിരിക്കും. ഈ നദീതട തീരത്തേക്കു വരിക. കളിമണ്‍ കലയുടെ അവശിഷ്ടങ്ങളും മണ്മറഞ്ഞു പോയ ചരിത്രത്തിന്റെ ശേഷിപ്പുകളും തേടി ഈ കൊടും ചൂടത്ത് അലഞ്ഞുകൊണ്ടിരിക്കുക. അങ്ങിനെയങ്ങിനെ. രാത്രി ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോഴറിഞ്ഞത് എനിക്കുടനെ ഒരു റൂം മേറ്റിനെ (ജെഎന്‍യുവില്‍ സഹമുറിയത്തി) കിട്ടുമെന്ന്. അവര്‍ നാളെയാണ് ഈജിപ്റ്റിലെത്തുക. അവരും സതാംപ്റ്റണില്‍ വിദ്യാര്‍ത്ഥിയാണ് (അവസാനിക്കുന്നില്ല).

റെയ്ച്ചല്‍ വര്‍ഗീസ്
ദില്ലി ജെഎന്‍യുവില്‍ ചരിത്ര ഗവേഷകയാണ്

Aug 1, 2009

അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് I

കാജാബീഡിയും, കമ്പ്യൂട്ടര്‍ ഗെയിമും
"ഒരു കപ്പൂചിനൊ തരൂ," ഞാന്‍ പറഞ്ഞു. "അത് മധുരമില്ലാത്ത കട്ടന്‍ ചായ പോലെയാണ്...." അതു തന്നെയാണോ വേണ്ടത് എന്ന ധ്വനിയോടെയുള്ള കാപ്പിക്കടക്കാരന്റെ ചോദ്യത്തിനു മുന്‍പില്‍ സാധാരണ ഗതിയില്‍ ഞാന്‍ പതറി പോകേണ്ടതായിരുന്നു. പക്ഷേ അന്നങ്ങിനെയുണ്ടായില്ല. "എങ്കില്‍ പാലു ചേര്‍ത്ത് നല്ല കടുപ്പത്തില്‍ എന്തെങ്കിലും തരൂ..." എന്ന് ആത്മ വിശ്വാസത്തോടെ തന്നെ പറഞ്ഞു. സ്ഥലം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്റര്‍നാഷനല്‍ ഡിപാര്‍ചര്‍ ലോഞ്ചിനു സമീപമുള്ള കോഫി ഷോപ്പ്. ബ്രിട്ടണിനിലെ സതാംപ്റ്റണ്‍ സര്‍വകലാശാലയിലെ ഒരു സംഘം പുരാവസ്തു ഗവേഷകര്‍ക്കൊപ്പം ഈജിപ്ഷ്യന്‍ നഗരമായ അലക്സാന്‍ഡ്രിയയിലേക്കുള്ള യാത്രയുടെ കീഴറ്റത്താണു ഞാന്‍ -എന്റെ ആദ്യ വിദേശയാത്ര. ഒരു മാസത്തോളം നീളുന്ന ഈജിപ്ഷ്യന്‍ വാസം. ഇന്നു തിയതി ജൂലെ മുപ്പത്, ബുധന്‍ .

കാപ്പി മൊത്തിക്കുടിച്ച് ലോഞ്ചിലെ ഒരു കസേരയില്‍ ചടഞ്ഞിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എത്ര മോശം നിരീക്ഷകയാണ് ഞാനെന്ന തിരിച്ചറിവുണ്ടായത്. പതിവു പോലെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ തീര്‍ക്കുന്ന ചടങ്ങായിരുന്നു ആദ്യം. ഏതാനും സമയത്തിനുള്ളില്‍ രാജ്യം വിട്ടു പോകുമെന്ന തോന്നലും, എയര്‍പോര്‍ട്ടിലെ അന്നോളം അപരിചിതമായിരുന്ന നടപടി ക്രമങ്ങളും കൂടിയായപ്പോള്‍ ഞാനുമൊരു റ്റൂറിസ്റ്റായി പോയോ എന്ന ചിന്തയാണുണ്ടായത്. ആ ചിന്തയില്‍, ലോഞ്ചില്‍ ഫ്ലൈറ്റ് അനൗണ്‍സ്മെന്റും കാത്തിരിക്കുമ്പോഴാണ് മുന്‍വശത്തുള്ള ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ വില്പനയ്ക്കു വച്ചിരിക്കുന്ന ഒരു പരിചിത മുഖം: കാജാ ബീഡി. വില ഒരു ഡസന് 20 ഡോളര്‍! "ഇന്ത്യക്കാര്‍ കൈകൊണ്ടു തെറുത്ത സിഗരറ്റ്" എന്ന പരസ്യവാചകവും. ചില യാത്രാത്തുടക്കങ്ങള്‍ ഇത്തരം അതിശയങ്ങള്‍ പൊതിഞ്ഞു കയ്യില്‍ത്തന്നു വിടും.

യാത്ര തുടങ്ങി. ദുബായ് വഴിയാണു സഞ്ചാരം. എനിക്കു പരിചിതമായിരുന്ന നാട്ടുയാത്രാവിമാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വിശാലമായ ഒരു ലോകമാണ് എമിറേറ്റ്സിന്റെ ആകാശനൗക. അതിനകത്ത്, നാലാമത്തെ ക്യാബിനിലെ ജനാലയ്ക്കരുകിലെ സീറ്റായിരുന്നു എന്റേത്. ആ വരിയില്‍ സഹയാത്രികരായി ആരുമില്ല. തൊട്ടുമുമ്പിലെ റ്റെലിവിഷന്‍ സ്ക്രീനില്‍ ഭൂപടവും അതിനു മീതെ വിമാനത്തിന്റെ സ്ഥാനവും തെളിഞ്ഞു. അധികസമയം അങ്ങിനെയിരുന്നില്ല. എപ്പോഴോ ഉറക്കത്തിലേക്കു വീണു. ഉണര്‍ന്നപ്പൊള്‍ നൂറുകണക്കിനടി താഴെ ദുബായ്!

ആകാശക്കഴ്ചയില്‍ ദുബായ് ഒരു കംമ്പ്യൂട്ടര്‍ ഗെയിം പോലെ. അംബരചുംബികളായ കെട്ടിടങ്ങളും അവയ്ക്കിടയിലൂടെ വളഞ്ഞൊഴുകുന്ന പാതകളും മാത്രം. തവിട്ടു നിറത്തില്‍ കുളിച്ചു നില്‍ക്കുന്ന മഹാനഗരി. ഈ വന്യതയില്‍ പാവപ്പെട്ടവര്‍ക്ക് ഒരിടം എവിടെ കിട്ടും? കേരളത്തില്‍ നിന്നും ഇത്ര ദൂരം യാത്ര ചെയ്ത് ഇവിടെയെത്തുന്ന ഒരാളെ ദുബായ് എങ്ങിനെയായിരിക്കും സ്വാഗതം ചെയ്യുക? ഇങ്ങിനെ ചിന്തിച്ചിരിക്കെ വിമാനം താഴെയിറങ്ങി. ഈ വിമാനത്താവളം എനിക്കൊരു ഇടത്താവളം മാത്രമാണ്. എന്നിട്ടും സെക്യൂരിറ്റി ചിട്ടകള്‍. വലിഞ്ഞു മുറുകിയ മുഖവുമായി നില്‍ക്കുന്ന സുരക്ഷാപരിശോധകര്‍. ഒരവസരം കിട്ടിയാല്‍ ഒറ്റ ചവിട്ടിനു നിങ്ങളെ തിരിച്ച് നാട്ടിലേക്കു പറപ്പിക്കാന്‍ തയ്യാര്‍ എന്ന മട്ടില്‍ ചിലര്‍. പരിശോധനക്കിടയില്‍ അതിലൊരാള്‍ എന്നെ നോക്കി മുറിഞ്ഞ ഹിന്ദിയില്‍ മുരണ്ടു: "ബാങ്കിള്‍സ് നികാലോ". എനിക്കു പുറകെ വന്നിരുന്ന ഒരു മനുഷ്യന്‍ (യൂറോപ്യനാണെന്നു തോന്നുന്നു) പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥരുടെ നേരെ ഷേയ്ക് ഹാന്‍ഡിനായി കൈ നീട്ടി, അവിടെ നിന്നിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥ അതു ഉടനെ തിരസ്കരിച്ചു.

ദുബായ് വിമാനത്താവളം ഒരു "വെച്ചുവാണിക്കട" കൂടിയാണ്. അന്താരാഷ്ട്ര റ്റെര്‍മിനല്‍ ഗേറ്റിന്റെ ഇരുവശവും ഡൂട്ടി പെയ്ഡ് ഷോപ്പുകാര്‍ കയ്യടിക്കിയിരിക്കുന്നു. മദ്യം നിറച്ച ചോക്കലേറ്റ്, വിവിധ സിഗരറ്റുകള്‍, ക്യൂബന്‍ ചുരുട്ടുകള്‍ എന്നിങ്ങനെ പലതും ലഭിക്കും. ഞാന്‍ അവിടമൊക്കെ ഒന്നു ചുറ്റി നടന്നു. യാത്രക്കാരില്‍ പലരും തറയില്‍ കിടന്നുറങ്ങുന്നത് കണ്ട് ശരിക്കും അമ്പരന്നു. ദില്ലി തീവണ്ടിയാപ്പീസിലെപ്പോലെ. സുന്ദരികളായ കുറച്ചു സ്ത്രീകളും (നിര്‍ഭാഗ്യവശാല്‍) സുന്ദരന്മാരല്ലാത്ത കുറച്ചു പുരുഷന്മാരും! അവരുടെ ഇടയില്‍ പ്രതീക്ഷിച്ച പോലെ തന്നെ ചില മലയാളികളും.

ആഗോളവല്‍ക്കരിക്കപ്പെട്ട താടി

അലക്സാന്‍ഡ്രിയയിലേക്കുള്ള വിമാനം രാവിലെ 9:15നായിരുന്നു (ഇന്ത്യന്‍ സമയം 10:45). യാത്രയുടെ തുടക്കത്തില്‍ തന്നെ ഞാനൊന്നു മയങ്ങി. കണ്ണ് തുറന്നപ്പോള്‍ താഴെ ഭൂപ്രകൃതി ആകെ മാറിയിരുന്നു. ഒരു വശത്ത് കടലും, മറുവശത്തു കരയും കൂടി ചേര്‍ന്ന ഛായാപടം താഴെ. അല്പസമയത്തിനു ശേഷം ഞങ്ങള്‍ സൈനായ് മുറിച്ചു കടക്കുകയാണ്. സൂക്ഷിച്ചു നോക്കിയാല്‍ താഴെ മോശയെയും ഇസ്രയേലിന്റെ സന്തതികളെയും കാണാം! താഴെ നീലനിറത്തില്‍ ചെങ്കടല്‍. അതിനു പിന്നാലെ, ചരിത്രം ഘനീഭവിച്ചു കിടക്കുന്ന സൂയസ് കാനാല്‍...നൈല്‍ നദിയും കടന്നു വിമാനം ഈജിപ്റ്റിന്റെ വടക്കന്‍ തുറമുഖ നഗരമായ അലക്സാന്‍ഡ്രിയയിലേക്കടുക്കുമ്പോള്‍ തലസ്ഥാനമയ കെയ്റോ പടിഞ്ഞാറാണെന്ന് എനിക്കു മുന്നിലെ മാപ്പ് പറഞ്ഞു. താഴേക്കു വരുന്തോറും ഭൂപ്രകൃതിയില്‍ തെളിഞ്ഞ മഞ്ഞ നിറം കൂടി വന്നു. പച്ചപ്പിന്റെ ഒരു കണിക പോലുമില്ല. ഞാനിരുന്ന വശത്തായി താഴെ വരിവരിയായി നില്‍ക്കുന്ന പിരമിഡുകളെ കാണാം.

അല്പം ചരിത്രം ചാലിച്ച് പറഞ്ഞാല്‍, അലക്സാന്‍ഡ്രിയ ഒരു ടോളമിക്-ഗ്രീക്കോ-റോമന്‍ നഗരമാണ്. ഞങ്ങളുടെ പ്രൊജെക്റ്റ് (കുഴിക്കലും, കക്കയും കല്ലും പെറുക്കലും, തെണ്ടിനടക്കലുമെന്ന് കൂട്ടുകാര്‍) ബിസി അവസാന നൂറ്റാണ്ടുകള്‍ മുതല്‍ എഡി ആദ്യ വര്‍ഷങ്ങള്‍ വരെയുള്ള കാലത്തെ കുറിച്ചുള്ള പഠനമാണ്. എനിക്കു താല്പര്യമുള്ള കാലവും അതു തന്നെ. പഴമയ്ക്കു ഒരു വല്ലാത്ത പുതുമയുണ്ട്. ഇല്ലെ?

വിമാനം ഫറവോയെ വന്ദിച്ചു താഴെയിറങ്ങി. ദില്ലിയുമായി താരതമ്യപ്പെടുത്തിയാല്‍ അലക്സാന്‍ഡ്രിയയിലെ എച്ച്ബിഇ എയര്‍പാര്‍ട്ട് വളരെ ചെറുതാണ്. പാസ്പോര്‍ട്ട് പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ വരിയില്‍. എന്റെ ഊഴമെത്തിയപ്പോള്‍, വെറുതെ ഞാന്‍ ഭയന്നതു പോലെ തന്നെ, അവരെന്നെ കടത്തിവിട്ടില്ല. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഓഫീസര്‍ എന്തൊക്കയോ പറയുന്നുമുണ്ട്; പക്ഷെ ആര്‍ക്കു മനസിലാവാന്‍ . പാസ്പോര്‍ട്ട് അയാളുടെ കയ്യിലായതുകൊണ്ട് അവിടെ നിന്നും പോകാനും വയ്യ. ചുറ്റുപാടും നോക്കിയപ്പോള്‍ എനിക്കു കൂട്ടായി ഒരുപാടു പേരുണ്ടെന്നു കണ്ടു. എല്ലാം ഏഷ്യക്കാര്‍. ഭൂരിഭാഗവും താടിക്കാര്‍. കാര്യം ഇപ്പോള്‍ നില്‍ക്കുന്നത് ഈപ്ഷ്യന്‍ റിപബ്ലിക്കിലായിരിക്കാം. പക്ഷേ, മുന്‍വിധികള്‍ പോലും ആഗോളവത്കരിക്കപ്പെട്ട ഒരു കാലത്താണ് നമ്മള്‍ ഭൂമികുഴിക്കാനിറങ്ങിയിരിക്കുന്നത്. കാത്തിരിപ്പ് തുടര്‍ന്നു. എനിക്ക് രോഷവും വേദനയും. പക്ഷേ കാത്തിരിക്കുകയല്ലാതെ എന്തു ചെയ്യും?

താമസ സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകാനായി വിമാനത്താവളത്തിലേക്കു വരാമെന്നു പറഞ്ഞ എമാദ് ആളെ കാണാതെ തിരിച്ചു പോയിട്ടുണ്ടാവുമോ? അങ്ങിനെ ചിന്തിച്ചിരിക്കുമ്പോള്‍ എന്റെ പേരുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ച് ഒരാള്‍ നടന്നടുക്കുന്നത് കണ്ടു. ഈജിപ്റ്റിലെ കുപ്രസിദ്ധമായ ജയിലുകള്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവില്ലെന്നു തോന്നുന്നു. അതു എമാദ് തന്നെ! ഉദ്യോഗസ്ഥര്‍ പെട്ടെന്നൊന്നും അയഞ്ഞില്ല. വിചിത്രമായ ഇംഗ്ലിഷില്‍ എന്തൊക്കെയോ ചോദിച്ചറിഞ്ഞതിനു ശേഷം അവരെന്നെ പോകാനനുവദിച്ചു (പിന്നീട് അലക്സാന്‍ഡ്രിയയിലുള്ള ചാച്ചയുടെ (ചേട്ടന്റെ) സുഹൃത്ത്‌ രാജേഷിനെ വിളിച്ചപ്പോഴാണറിഞ്ഞത് ഏഷ്യക്കാരെ തടഞ്ഞുവയ്ക്കുന്നത് ഇവിടുത്തെ ഒരു സ്ഥിരം പരിപാടിയണെന്ന്).

കിഴക്കോട്ടു നോക്കുന്ന ജനാലകള്‍

എമാദിനു ഉദ്യോഗസ്ഥരുടെ സ്വഭാവം നന്നായറിയാമെന്നു തോന്നുന്നു. സ്ഥൂലഗാത്രനായ എമാദ് വളരെ ഊഷ്മളതയോടെയാണ് എന്നെ സ്വാഗതം ചെയ്തത്. വിമാനത്തവളത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് കക്ഷി എന്നോട് ക്ഷമ പറഞ്ഞു (അതൊന്നും അദ്ദേഹത്തിന്റെ തെറ്റല്ലായിരുന്നുവെങ്കിലും). ഞങ്ങളെ കൊണ്ടുപോകാനായെത്തിയിരുന്ന ക്യാബ് ഡ്രൈവറുടെ പേര് സമീര്‍. വണ്ടി നീങ്ങവെ, എമാദും സമീറും തമ്മില്‍ അറബിയില്‍ കലപില സംസാരിച്ചു തുടങ്ങി. എനിക്കതിന്റെ തുമ്പും വാലും കിട്ടിയില്ല. ഞാന്‍ പുറത്തെ കാഴ്ച്ചകളില്‍ മുഴുകി. ഇടയ്ക്ക് എമാദ് എന്റെ നേരെ തിരിഞ്ഞു, പുറത്തു കാണപ്പെടുന്ന പോളെ അലക്സാന്‍ഡ്രിയ മുഴുവനും മരുഭൂമിയല്ലന്നു പറഞ്ഞു. വിമാനം ഇറങ്ങുമ്പോള്‍ തന്നെ എയര്‍പോര്‍ട്ടിനു ചുറ്റുമുള്ള ഈന്തപ്പന തലപ്പുകള്‍ ഞാന്‍ കണ്ടിരുന്നു. കാര്‍ യാത്ര തുടരവെ ഇടയ്ക്കെപ്പോഴോ സൂര്യകാന്തി ചെടികളുടെ മിന്നലാട്ടവും കണ്ടു. എന്നാല്‍ അതും വ്യാപകമായി ഈ മേഖലയില്‍ കൃഷി ചെയ്യുന്നുണ്ടെന്നു തോന്നിയില്ല.

വണ്ടി മരുഭുമിയുടെ ഒരു തുണ്ടിലേക്കു കടന്നു. ഈ വഴിക്കാണ് മാരിയട്ട് തടാകം. ഇതിന്റെ പരിസരപ്രദേശങ്ങളാണ് ഞങ്ങളുടെ പഠനസ്ഥലം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തടാകത്തിന്റെ വടക്കന്‍ തീരത്തും അതിന്റെ മധ്യത്തിലുള്ള ദ്വീപിലുമായി പുരാവസ്തു ഗവേഷണങ്ങള്‍ ഏറെ നടന്നു കഴിഞ്ഞു. ഈ വര്‍ഷം പഠനം നടക്കുന്നത് മാരിയട്ടിന്റെ തെക്കന്‍ തീരത്തു മാത്രമാണ്. ഇത്തവണ കുഴിക്കല്‍ ഇല്ല, സര്‍വെ മാത്രമേ ഉണ്ടാവൂ എന്ന് യാത്ര തുടങ്ങുന്നതിനു മുന്‍പു തന്നെ റ്റീം ക്യാപ്റ്റനും സതാംപ്റ്റണിലെ അധ്യാപികയുമായ ലൂസി ബ്ലൂ ഞങ്ങളെയെല്ലാം അറിയിച്ചിരുന്നു.

മാഡം ബ്ലു ഞായറാഴ്ച്ചയെ എത്തുകയുള്ളു എന്നു എമാദ് സൂചിപ്പിച്ചു. യാത്രാസംബന്ധിയായ കുറച്ചു പേപ്പര്‍ വര്‍ക്കുകള്‍ കൂടി ചെയ്തു തീര്‍ക്കാനുണ്ട്. മറ്റു ടീമംഗങ്ങള്‍ ഓഗസ്റ്റ് ഒന്നിനെത്തും. "അതുകൊണ്ട് പണി തുടങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ക്കു ഇവിടമൊക്കെ ഒന്നു ചുറ്റി നടന്നു കാണാവുന്നതാണ്," എമാദ് പറഞ്ഞു. കൊള്ളാം. അലക്സാന്‍ഡ്രിയ പോലെ ചരിത്ര പ്രധാനമായ നഗരത്തിലേക്ക് ഒരു തയ്യാറെടുപ്പുമില്ലാതെ വന്നതിനു എനിക്ക് സ്വയം ഈര്‍ഷ്യ തോന്നി. നഗരത്തിന്റെ ഒരു ഭൂപടം പോലും എന്റെ കൈയിലില്ല. ഇവിടുത്തെ ഭൂമിശാസ്ത്രത്തെ പറ്റിയോ ഇതിന്റെ ചരിത്രത്തെക്കുറിച്ചോ വലിയ പിടിയുമില്ല.
മണല്‍വഴികള്‍ പിന്നിട്ടോടി വലിയൊരു ഷോപ്പിങ്ങ് സ്മുച്ചയത്തിനു മുന്നില്‍ വണ്ടി നിന്നു. ഇവിടെ നിന്നാണ് എനിക്കു കറന്‍സി എക്സേഞ്ച് ചെയ്യേണ്ടതും പുതിയ ഫോണ്‍ കണക്ഷന്‍ എടുക്കേണ്ടതും. ചൂട് അസഹനീയമായി കൂടി വരുന്നു, എങ്കിലും വല്ലപ്പോഴും വീശുന്ന കാറ്റ് അന്തരീക്ഷത്തെ തണുപ്പിക്കുന്നുണ്ട്. കയ്യിലുണ്ടായിരുന്ന ഡോളര്‍ നോട്ടുകള്‍ ഈജിപ്ഷ്യന്‍ പൗണ്ടാക്കി മാറ്റി, അവശ്യം വേണ്ട സാധനങ്ങളും വാങ്ങി തിരിച്ചു വണ്ടിയില്‍ കയറി.

ഇനി നേരെ താമസസ്ഥലത്തേക്ക്. ഒരു ഫ്രഞ്ച് പുരാവസ്തു ഗവേഷക സംഘത്തിന്റേതാണ് ഫ്ലാറ്റ്. ഇത്തരം പ്രൊജക്ടുകള്‍ക്കായി വരുന്നവര്‍ക്ക് അവര്‍ ഇതു വാടകയ്ക്കു നല്‍കുന്നു. നാലു വലിയ കിടപ്പറകളും, ഉയര്‍ന്ന മേല്‍തട്ടും, വലിയ ജനാലകളും, തടി വിരിച്ച നിലവുമുള്ള ആ കെട്ടിടത്തിന് കുറഞ്ഞത് 50-60 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടെന്നു തോന്നി. മൂന്നാം നിലയിലുള്ള എന്റെ മുറിയുടെ മുഖം കിഴക്കോട്ടാണ്. ഇതിനിടയില്‍ ആ പ്രദേശത്തെക്കുറിച്ച് എമാദ് ചെറിയൊരു വിവരണം തന്നു. ഞാന്‍ താമസിക്കുന്ന തെരുവിന്റെ പേരാണ് അബ്ദെല്‍ മെഗിദ് മോര്‍സി. ഫ്ലാറ്റിന്റെ തെക്കുഭാഗത്ത് നാഷണല്‍ മ്യൂസിയം ഓഫ് അലക്സാന്‍ഡ്രിയ. വടക്കോട്ട് അല്പം നടന്നാല്‍ 'ഹരിതഭവനം' എന്നറിയപ്പെടുന്ന ഒരു പൂന്തോട്ടത്തത്തിലെത്തും. അല്പം കൂടി വടക്കോട്ടു മാറി മെഡിറ്ററേനിയന്‍ കടല്‍ ഇരമ്പുന്നു.

ഒന്നു കുളിച്ച്, ഉഷാറായി. വൈകിട്ട് 6:30ന് ഞാന്‍ പുറത്തിറങ്ങി. മ്യൂസിയത്തില്‍ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു നഗര മധ്യത്തിലേക്കു നടന്നു. അത്യാവശ്യം തിരക്കുള്ള തെരുവ്. തെരുവിന്റെ ഇരുവശത്തും നാലഞ്ചു നില ഉയരമുള്ള കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അവയെല്ലാം ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മട്ടിലുള്ളതാണ്. യൂറോപ്യന്‍ വാസ്തുവിദ്യയുടെ പതിഞ്ഞ ഈണമുള്ള കെട്ടിടങ്ങള്‍. പുതിയ കേട്ടിടങ്ങള്‍ പോലും പഴയ രീതിയിലാണ് പണിതിരിക്കുന്നത്. തെരുവില്‍ പാന്റ്സും ഷേര്‍ട്ടുമാണ് ഭൂരിഭാഗം പുരുഷന്മാരുടേയും വേഷം. ഇടയ്ക്കെപ്പൊഴോ നീളന്‍ കുപ്പായവും തലക്കെട്ടും ധരിച്ച ചിലരും. ഞാന്‍ ചിരിയിലൂടെ മാത്രം ആശയവിനിമയം നടത്തിയിരുന്ന ഫ്ലാറ്റിന്റെ കെയര്‍ റ്റെയ്ക്കറുടെ വേഷവും ഇതു തന്നെയായിരുന്നു. സ്ത്രീകള്‍ പൊതുവേ ശിരോവസ്ത്രങ്ങള്‍ ധരിക്കുന്നവരാണ്. ജീന്‍സും സ്കര്‍ട്ടും ധരിച്ച ചെറുപ്പക്കാരികളൂം ധാരാളമുണ്ടായിരുന്നു.

മൂന്നു പിന്നുകളുള്ള ഒരു അഡാപ്റ്റര്‍ വാങ്ങാനായി റേഡിയോഷാക്ക് എന്നു പേരുള്ള ഒരു കടയില്‍ കയറി. കടക്കാരന്‍ വളരെ ഹൃദ്യമായി സംസാരിച്ചു, അഡാപ്റ്ററിന്റെ വില 45 ഈജിപ്ഷ്യന്‍ പൗണ്ട് (ഒരമേരിക്കന്‍ ഡോളര്‍ ഏകദേശം 5 ഈജിപ്ഷ്യന്‍ പൗണ്ട് വരും). ഞാന്‍ 1,000 ഈജിപ്ഷ്യന്‍ പൗണ്ട് കൈവശം വച്ചിരുന്നു. തിരിച്ചു ഫ്ലാറ്റിലെത്തിയപ്പോള്‍ വളരെ ക്ഷീണിച്ചിരുന്നു. ഇഷ്ടമില്ലാത്ത ഭക്ഷണമാണെങ്കില്‍ കൂടി പാലും, ബ്രഡും പാല്‍ക്കട്ടിയും കഴിച്ചു. കാരണം ഞാന്‍ ചെന്ന കടയില്‍ പരിചയ്മുള്ളതായി അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് എമാദ് പറഞ്ഞത്, അരിഭക്ഷണത്തെ കുറിച്ച് ഇവിടെ ചിന്തിക്കുകയേ വേണ്ടെന്ന്. ഇതെന്ത്? ഈജിപ്ഷ്യന്‍ നഗരത്തില്‍ യൂറോപ്യന്‍ ഭക്ഷണ രീതികളോ? ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലേക്കു തുറക്കുന്ന പല വാതിലുകളും അടയ്ക്കാറില്ലെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. അപരിചിതമായ ഒരു വിദേശ നഗരത്തില്‍, ഒരു വലിയ തുറന്ന വീട്ടില്‍ ഞാനൊറ്റയ്ക്ക്! ഭയമില്ലാതില്ല. പക്ഷേ, അതിനേക്കാള്‍ വലുതായിരുന്നു ദീര്‍ഘയാത്രയുടെ ക്ഷീണം. വളരെ പെട്ടന്നു തന്നെ ഉറക്കത്തിലേക്ക് ഒഴുകിയൊലിച്ചു വീണു. (അവസാനിക്കുന്നില്ല)

റെയ്ച്ചല്‍ വര്‍ഗീസ്
കഴിഞ്ഞവര്‍ഷം ജുലൈ-ആഗസ്തിലായിരുന്നു റേച്ചലിന്റെ അലക്സാണ്ട്രിയന്‍ യാത്ര. ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്സിറ്റിയില്‍ ചരിത്രഗവേഷകയാണ് .